പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; യുവാവ് പിടിയില്‍

അടൂരില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനുമുന്നില്‍ അഭ്യാസം നടത്തിയ യുവാവ് പിടിയില്‍.

അടൂർ പറക്കോട് സ്വദേശി ദീപു (44) വാണ് പിടിയിലായത്.

മദ്യലഹരിയിലായിരുന്നു ഇയാളുടെ പാമ്പ് പിടുത്തവും, പാമ്പിനെ പ്രദർശിപ്പിക്കലും.

പറക്കോട് ബാറിന് സമീപം ഞായർ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.

ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് മദ്യലഹരിയിലായിരുന്ന ദീപു ഓടയിൽ ഇറങ്ങി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

തുടർന്ന് കഴുത്തിലിട്ട് മറ്റുള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.

കൂടാതെ ഇതിനെ തൊടാൻ മറ്റുള്ളവർക്ക് അവസരം ഒരുക്കുകയുമായിരുന്നു.

വിവരം അറിഞ്ഞ് പോലിസും, വനം വകുപ്പും എത്തി പാമ്പിനെയും, ദീപുവിനെയും കസ്റ്റഡിയിലെടുത്തു.

പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടുകയും പൊതുജന മദ്ധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്.

ഇയാളെ കോടതിയിൽ ഹാജരാക്കി.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...