പെരിയാറിലെ 7.5 ലക്ഷം രൂപയുടെ മത്സ്യക്കുരുതി

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാർത്തകളിൽ ഇടം പിടിച്ച ഒന്നാണ് പെരിയാറിലെ മത്സ്യക്കുരുതി.

ഇപ്പോൾ വരുന്ന കണക്ക് അനുസരിച്ച് ഏകദേശം 7. 5 ലക്ഷം രൂപയുടെ മത്സ്യങ്ങൾ ചത്ത് പോയെന്നാണ് കർഷകന്‍റെ പരാതി.

സ്റ്റാൻലി ഡിസിൽവ നൽകിയ പരാതിയിലാണ് എലൂർ പോലീസിന്‍റെ നടപടി ഉണ്ടയിരിക്കുന്നത്.

ഇതിന് കാരണമായവർക്കെതിരെ നടപടി വേണമെന്നായിരുന്നു പരാതി.

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് വെള്ളത്തിലെ ഓക്സിജൻ കുറഞ്ഞത് മൂലമെന്ന് പിസിബി വിലയിരുത്തൽ.

രാസമാലിന്യമല്ല ദുരന്തത്തിനു വഴിവെച്ചതെന്നാണ് പിസിബി റിപ്പോർട്ട്‌.

രാസപരിശോധനയുടെ റിസൾട്ട്‌ വരാൻ വൈകും.

അതിനിടെ ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയറെ സ്ഥലം മാറ്റി സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ നിയമിച്ചു.

മത്സ്യക്കുരുതി സംബന്ധിച്ച് എലൂർ നഗരസഭയും പരാതി നൽകിയിരുന്നു.

Leave a Reply

spot_img

Related articles

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും....

കൊല്ലം കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു

കൊല്ലം തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം യുവാവിനെ കുത്തിക്കൊന്നു.മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന്...

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാന തൊഴിലാളി നടത്തിയ അതിക്രമത്തിൽ പോലീസുകാരന് കുത്തേറ്റു. അതിക്രമം തടയാനെത്തിയ പോലീസുകാരനാണ് കുത്തേറ്റത്. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ...

അങ്കമാലി മങ്ങാട്ടുകരയിൽ വീട്ടിൽ മോഷണം

അങ്കമാലി മങ്ങാട്ടുകരയിൽ വീട്ടിൽ മോഷണം.വീട്ടിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. അങ്കമാലി നഗരസഭാ രണ്ടാം വാർഡിൽ താമസിക്കുന്ന ഇഞ്ചിപറമ്പൻ ദേവസ്സിക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച്ച...