ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് രാവിലെ അഗ്നിബാധ
തീ കണ്ട ഉടനെ തന്നെ അണയ്ക്കാൻ കഴിഞ്ഞതിനാല്‍ വലിയ ദുരന്തം ഒഴിവായി.
രാവിലെ ആറരയോടെ മേല്‍ക്കാവിലെ ശ്രീകോവിലിനോട് ചേർന്ന തിടപ്പള്ളിയില്‍ പന്തീരടി പൂജയ്ക്ക് നിവേദ്യം ഒരുക്കുമ്ബോഴാണ് അടുപ്പില്‍ നിന്നുള്ള തീ ആളിക്കത്തി മേല്‍ക്കൂരയിലേക്ക് പടർന്നത്.
മേല്‍ക്കൂരയ്ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിഹാരക്രിയകള്‍ നടത്താനും സാദ്ധ്യതയുണ്ട്.
ഭഗവതിക്ക് അർപ്പിക്കുന്ന നിവേദ്യങ്ങള്‍ പാകം ചെയ്യുന്ന ശ്രീകോവിലിന് സമാനമായ പ്രാധാന്യമുള്ള തിടപ്പള്ളിയിലേക്ക് ശാന്തിക്കാർക്കും കഴക്കാർക്കും മാത്രമേ പ്രവേശനമുള്ളൂ.
മേല്‍ക്കൂരയില്‍ വലിയ തോതിലുള്ള മാറാലയ്ക്ക് തീപിടിച്ചതാണ് പ്രശ്നമായതെന്നെന്നാണ് സൂചന.
വിറകുകൊണ്ടാണ് ഇവിടെ പാചകം. തീയും പുകയും പടർന്നപ്പോള്‍ ജീവനക്കാരും ഭക്തരും ചേർന്ന് വെള്ളം കോരിയൊഴിച്ചും പമ്ബു ചെയ്തുമാണ് പത്ത് മിനിറ്റിനകംതീ അണച്ചത്.
പന്തീരടി പൂജയായതിനാല്‍ കുറച്ചു ഭക്തർ മാത്രമേ നാലമ്ബലത്തിന് അകത്തുണ്ടായിരുന്നുള്ളൂ. തീപിടുത്തതെ തുടർന്ന് കുറച്ചുനേരം ദർശനം നിറുത്തിവച്ചു.
നിവേദ്യം വീണ്ടും തയ്യാറാക്കി അർപ്പിച്ച ശേഷം ഒരു വശത്തുകൂടി മാത്രമാണ് ദർശനം അനുവദിച്ചത്. തന്ത്രി സ്ഥലത്തെത്തി പുണ്യാഹം നടത്തിയ ശേഷം ഉച്ചയോടെയാണ് നട വീണ്ടും തുറന്ന് നിയന്ത്രണങ്ങള്‍ മാറ്റിയത്.