വിനോദ സഞ്ചാരികളെയും കാത്തിരിക്കുന്ന ഒറാങ്ങുട്ടാൻ്റെ ചിത്രം പുരസ്കാരത്തിന് അർഹമായി

നിർവികാരയായി തൻ്റെ വിനോദസഞ്ചാരികളെയും കാത്തിരിക്കുന്ന ഒറാങ്ങുട്ടാൻ്റെ ചിത്രം പുരസ്കാരത്തിന് അർഹമായി.

ഇൻഡോനേഷ്യയിലും മലേഷ്യയിലും ഒക്കെ സാധാരണയായി കണ്ടുവരുന്ന കുരങ്ങുകളുടെ ഒരു വർഗ്ഗമാണ് ഉറങ്ങൂട്ടാൻ.

വിനോദസഞ്ചാരികൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒറാങ്ങൂട്ടാൻ്റെ ചിത്രമാണ് ഏറെ പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങിയത്. പുരസ്കാരാർഹമായ ഈ ചിത്രം മനുഷ്യമനസാക്ഷിയെ തന്നെ ചോദ്യം ചെയ്യുന്നു. തടവിൽ അകപ്പെട്ടതിനെ തുടർന്ന് താൻ അനുഭവിക്കുന്ന ഏകാന്തതയേയാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ ചിത്രത്തിന് “സീ നോ ഈവിൾ” എന്ന് ആണ് തലക്കെട്ട് നൽകിയത്. ഫോട്ടോഗ്രാഫറായ ആരോൺ ഗെക്കോസ്കി ആണ് ചിത്രം പകർത്തിയത്. അയാൾ 2024ലെ എൻവിയോൺമെൻ്റൽ ഫോട്ടോഗ്രാഫി അവാർഡ് മത്സരത്തിൽ ജേതാവ് ആകുകയും ചെയ്തു. ഈ പരിപാടി സംഘടിപ്പിച്ചത് ‘പ്രിൻസ് ആൽബർട്ട് 2 ഓഫ് മൊണാക്കോ ഫൗണ്ടേഷൻ’ ആണ്.

ബാങ്കോക്കിൽ ഉള്ള സഫാരി വേൾഡിലെ ഉറങ്ങൂട്ടാനുകൾ പ്രതിദിനം വിവിധ പരിപാടികളിൽ ഏർപ്പെടാറുണ്ട്-ബിക്കിനിയിൽ നൃത്തം ചെയ്യുക, ബൈക്ക് ഓടിക്കുക എന്നിവ. എന്നാൽ ഗെക്കോസ്കി പറയുകയുണ്ടായി ഈ പരിപാടികൾക്കെല്ലാം ശേഷം ഇവർ തികച്ചും നിരാശയോടെ തൻ്റെ വിനോദ സഞ്ചാരികളെ ആനന്ദിപ്പിക്കുവാൻ വേണ്ടി മാത്രം ഉള്ളവരായി മാറുന്നു.

ഈ തൻ്റെ ചിത്രത്തിലൂടെ ടൂറിസം വകുപ്പിനോടുള്ള പ്രതിഷേധമാണ് സൂചിപ്പിക്കുന്നത്. സാധാരണയായി കാട്ടിൽ നിന്നും മറ്റും കൊണ്ടുവരുന്നതായ ഈ ഉറങ്ങൂട്ടാനുകളുടെ അമ്മമാരെ അവർ ആദ്യം കൊന്നുകളയും. പട്ടിണി, ശാരീരിക ഉപദ്രവം എന്നിങ്ങനെ വളരെ ക്രൂരമായ രീതികളിലൂടെയാണ് അവരെ പരിശീലിപ്പിക്കുന്നത്. അവർക്ക് പ്രായം ആയശേഷം അവരെ ഒരു തടവ് കൂട്ടിലേക്ക് മാറ്റുകയും ആണ് ചെയ്യുന്നത്.

നിലവിൽ ഉറങ്ങൂട്ടാനുകളുടെ മൂന്ന് വർഗ്ഗങ്ങളാണുള്ളത്-ബോർണിയൻ, സുമാത്രൻ, തപ്പനുള്ളി എന്നിങ്ങനെ. ഗെക്കോസ്കിയുടെ ഈ ചിത്രത്തിൽ ഏതു വർഗ്ഗമാണുള്ളതെന്ന് വ്യക്തമല്ല.

തടങ്കലിൽ അകപ്പെട്ടതായ മൃഗങ്ങൾക്കായി യുഎൻ “റെഡ് ലിസ്റ്റ് ഓഫ് ഇന്റർനാഷണൽ യൂണിയൻ ഫോർ ദി കൺസർവേഷൻ ഓഫ് നേച്ചർ” എന്നൊരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

നിയമവിരുദ്ധമായ വന്യജീവി വ്യാപാരം പോലുള്ള അനേകം പ്രശ്നങ്ങൾ ഇവർക്ക് നേരിടേണ്ടതായി വരുന്നുണ്ട്. ഗെക്കോസ്കിയുടെ ഈ ചിത്രം മറ്റ് 9200 ഓളം ഫോട്ടോഗ്രാഫർമാരെടുത്ത ഏകദേശം 11,000 ചിത്രങ്ങളിൽ നിന്നാണ് തെരഞ്ഞെടുത്തത്.

ജൂറീ ചെയർമാനായ അലക്സ് മസ്തർഡ് ഈ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് ഇത് ജനങ്ങളുടെ മനസ്സിൽ വളരെ നാൾ തങ്ങിനിൽക്കുന്ന ഒരു ചിത്രമായിരിക്കും എന്നാണ്. അതോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു വർഗ്ഗത്തിന്റെ ചിത്രമാണ് അയാൾ പകർത്തിയിരിക്കുന്നതെന്നും പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...