ലോക്‌സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനം ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പിരിഞ്ഞു

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഭരണപ്രതിപക്ഷ കക്ഷികളുടെ ബഹളത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വരെ പിരിഞ്ഞു.

നീറ്റു പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയം ഇരു സഭകളിലും പ്രതിപക്ഷം ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രാവിലത്തെ സെഷന്‍ 12 മണിവരെ നിര്‍ത്തി വെയ്ക്കുകയും 12 മണിക്ക് ശേഷം വീണ്ടും ആരംഭിച്ചപ്പോഴും ബഹളം തുടരുകയുമായിരുന്നു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഏതു ചോദ്യവും നേരിടാന്‍ തയ്യാറാണെന്നായിരുന്നു ലോക്‌സഭയില്‍ ഭരണപക്ഷത്തിന്റെ മറുപടി.

രാവിലെ സഭ ആരംഭിച്ചപ്പോള്‍, കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ നീറ്റ്-യുജി, യുജിസി-നെറ്റ് ഉള്‍പ്പെടെയുള്ള പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുന്നതിന് ലോക്സഭയില്‍ അടിയന്തര പ്രമേയം ആവശ്യപ്പെട്ടു.

ഒരു ഡസനിലധികം മത്സര പരീക്ഷകള്‍ നടത്തുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ (എന്‍ടിഎ) ‘പരാജയങ്ങള്‍’ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു വാദം.

Leave a Reply

spot_img

Related articles

നിലമ്പൂരിൽ പോരാട്ടത്തിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥികൾ; ഇനി മത്സരരംഗത്ത് 10 പേർ മാത്രം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത്...

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും.നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3 ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി...

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇതോടെ പി വി അന്‍വറിന്...