കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിലെ 50 ശതമാനത്തിൽ കൂടുതൽ വീടുകളിലെ സോഫ്റ്റ് ഡ്രിങ്ക്സിൻ്റെ ശരാശരി ഉപയോഗം കൂടിയിട്ടുണ്ട്. ചൂട് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത് വീണ്ടും കൂടുകയേയുള്ളൂ എന്നു തന്നെയാണ് കാൻഡർ എഫ്എംസിജി പൾസ് റിപ്പോർട്ടുകൾ പറയുന്നത്.
രാജ്യത്ത് നാലു വീടുകളിൽ ഒരു വീട് എന്ന തോതിൽ തുണി അലക്കുമ്പോൾ ഫേബ്രിക് സോഫ്നർ ഉപയോഗിക്കുന്നു. അലക്കു സോപ്പ്, കുപ്പിയിൽ നിറച്ച ശീതളപാനീയങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് വിൽപ്പന കൂടി.
പലചരക്ക് സാധനങ്ങളിലാണ് ഒരു വീട്ടിലെ ഏറ്റവും കൂടുതൽ ചിലവുണ്ടാകുന്നത്. എല്ലാ മൂന്നു മാസ ചിലവുകൾ നോക്കിയാൽ അതിൽ 24 ശതമാനത്തിലധികം ചിലവ് ഈ സാധനങ്ങൾക്കാണ്.
പണപ്പെരുപ്പം കുറഞ്ഞെങ്കിലും ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പം വീണ്ടും കുറയാൻ തന്നെയാണ് സാധ്യത. വിൽപ്പന വിപണി സമ്മർദ്ദത്തിൽ തന്നെയാണ്.