1920-ലെ ആൻ്റ് വെര്‍പ് ഒളിമ്പിക് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി രണ്ട് കളിക്കാരെ അയച്ചത്.
1932 ലോസ്ആഞ്ചല്‍സ്, 1936 ബെര്‍ലിന്‍ എന്നീ ഒളിമ്പിക്സുകളില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയിരുന്നു. 1928,1932 എന്നീ മത്സരങ്ങളില്‍ ടീമംഗമായിരുന്നു ധ്യാന്‍ചന്ദ്. 1936-ല്‍ ടീം ക്യാപ്റ്റനുമായിരുന്നു. അന്നത്തെ ബെര്‍ലിന്‍ ഒളിമ്പിക്സില്‍ ഇന്ത്യയും ആതിഥേയരായ ജര്‍മ്മനിയും തമ്മിലുള്ള മത്സരം കാണാന്‍ സ്റ്റേഡിയത്തിലെ ജനങ്ങള്‍ക്കിടയില്‍ ഹിറ്റ്ലറുമുണ്ടായിരുന്നു. കളിക്കിടയില്‍ കയ്യാങ്കളിയില്‍ ധ്യാന്‍ചന്ദിന്റെ ഒരു പല്ല് നഷ്ടപ്പെട്ടു. പക്ഷെ ഇന്ത്യ 8-1 ന്റെ വിജയം നേടുകയും ചെയ്തു. പിന്നീട് ഹിറ്റലര്‍ ധ്യാന്‍ചന്ദിന്റെ ആരാധകനായി മാറി.
ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ വനിതയാണ് കര്‍ണം മല്ലേശ്വരി. 2000-ലെ സിഡ്നി ഒളിമ്പിക്സിലാണ് 69 കിലോഗ്രാം വിഭാഗത്തില്‍ മല്ലേശ്വരി ഇന്ത്യക്കുവേണ്ടി വെങ്കലം നേടിയത്.
ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ ഷൂട്ടിംഗ് മെഡൽ 2004-ലെ ഏഥൻസ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ ഡബിൾ ട്രാപ്പ് ഇനത്തിൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് നേടിയ വെള്ളിയാണ്.
ഒളിമ്പിക്സ് ഗുസ്തിയിൽ ആദ്യ മെഡൽ (വെങ്കലം) 2008ൽ 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ സുശീൽ കുമാർ നേടി. 2012 ലണ്ടൻ ഒളിമ്പിക്സിൽ 66 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ വെള്ളി നേടി രണ്ട് വ്യക്തിഗത ഒളിമ്പിക്സ് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ അത്ലറ്റായി സുശീൽ മാറി.
2008 ബെയ്ജിംഗ് ഒളിമ്പിക്സിലാണ് ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണമെഡല്‍ ലഭിക്കുന്നത്. ഷൂട്ടിങില്‍ 10 മീറ്റർ എയർ റൈഫിൾ ഇവൻ്റിൽ ചണ്ഡിഗഡ് സ്വദേശിയായ അഭിനവ് ബിന്ദ്രയാണ് സ്വര്‍ണമെഡല്‍ നേടിയത്.
2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ ബോക്സിംഗിൽ വിജേന്ദർ സിംഗ് വെങ്കല മെഡൽ നേടി.
മല്ലേശ്വരി ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായതിന് 12 വർഷങ്ങൾക്ക് ശേഷം 2012 ലണ്ടൻ ഒളിമ്പിക്സിൽ ബാഡ്മിൻ്റണിലെ വനിതാ സിംഗിൾസ് ഇനത്തിൽ സൈന നെഹ്വാൾ വെങ്കലം നേടി.
2012 ലണ്ടൻ ഒളിമ്പിക്സിൽ ബോക്സിംഗിൽ വനിതകളുടെ ഫ്ളൈവെയ്റ്റ് വിഭാഗത്തിൽ എംസി മേരി കോം വെങ്കല മെഡൽ നേടി.
2008 ഗെയിംസിൽ ബിന്ദ്രയുടെ വിജയത്തിനുശേഷം 2012 ലണ്ടൻ ഒളിമ്പിക്സിൽ 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗ് ഇന്ത്യയുടെ രണ്ടാം ഒളിമ്പിക് മെഡൽ (വെങ്കലം) നേടി.
2012-ലെ ലണ്ടൻ ഗെയിംസിൽ പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ ഇനത്തിൽ വിജയ് കുമാർ വെള്ളി മെഡൽ നേടി.
2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തിയിൽ രണ്ടാമത്തെ മെഡൽ (വെങ്കലം) പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈലിൽ യോഗേശ്വർ ദത്ത് നേടി.
2016 ൽ റിയോ ഡി ജനീറോയിൽ നടന്ന ഒളിമ്പിക്സിൽ വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക് മെഡൽ നേടുന്ന ആദ്യ വനിതാ ഗുസ്തിക്കാരിയായി.
2012-ൽ സൈന നേടിയ മെഡലിന് ശേഷം 2016 ൽ റിയോ ഡി ജനീറോയിൽ നടന്ന ഒളിമ്പിക്സിൽ പി വി സിന്ധു വനിതാ സിംഗിൾസ് ബാഡ്മിൻ്റണിൽ വെള്ളി മെഡൽ നേടി.
ഒളിമ്പിക്സില്‍ മലയാളി സാന്നിധ്യം
ഒളിമ്പിക്സ് ഫൈനലില്‍ കടന്ന മലയാളിയായ ആദ്യ ഇന്ത്യന്‍ വനിതയാണ് പി.ടി.ഉഷ. 1984-ലെ ലോസ്ആഞ്ചല്‍സ് ഒളിമ്പിക്സിലായിരുന്നു ഇവര്‍ ഫൈനലിലെത്തിയത്. ഇവര്‍ക്ക് സെക്കന്റിന്റെ നൂറിലൊരംശത്തിന് വെങ്കലമെഡല്‍ നഷ്ടപ്പെട്ടു.
ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കിയ ആദ്യമലയാളിയാണ് കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ഫെഡറിക്. 1972-ല്‍ ഹോക്കി മത്സരത്തില്‍ വെങ്കലമെഡല്‍ ലഭിച്ച ഇന്ത്യന്‍ ടീമില്‍ ഇദ്ദേഹം ഉണ്ടായിരുന്നു.
ഒളിമ്പിക്സ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയ ആദ്യവനിതയാണ് ഷൈനി വില്‍സണ്‍. 1992-ല്‍ ബാഴ്സിലോണയില്‍ നടന്ന ഒളിമ്പിക്സിലായിരുന്നു ഇത്.
ഒളിമ്പിക്സില്‍ മത്സരിച്ച ആദ്യമലയാളിയാണ് സി.കെ.ലക്ഷ്മണന്. ഇദ്ദേഹം കണ്ണൂര്‍ സ്വദേശിയാണ്. 1924-ലെ പാരീസ് ഒളിമ്പിക്സില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മത്സരിച്ചതെങ്കിലും പുറത്താവുകയാണുണ്ടായത്.
ഒളിമ്പിക്സ് നീന്തല്‍ മല്‍സരത്തില്‍ പങ്കെടുത്ത ആദ്യമലയാളിയാണ് സെബാസ്റ്റ്യന്‍ സേവ്യര്‍.
ഒളിമ്പിക് സെമിയില്‍ കടന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മലയാളിയായ ഷൈനിവില്‍സണ്‍.
ഒളിമ്പിക്സില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുള്ള മലയാളി അത്ലറ്റിക്സ് താരങ്ങളാണ് കെ.എം.ബീനാമോളും എം.ഡി.വല്‍സമ്മയും.
1956-ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ സെമിയിലെത്തിയ ഇന്ത്യന്‍ഫുട്ബോള്‍ ടീമില്‍ ഉണ്ടായിരുന്ന രണ്ട് മലയാളികളാണ് ടി.അബ്ദുല്‍ റഹ്മാനും എസ് ശങ്കരനാരായണനും.