ഉന്നത വിദ്യാഭ്യാസത്തില്‍ നൂതനാശയങ്ങള്‍ക്ക് പ്രോത്സാഹനം:മന്ത്രി ഡോ.ആര്‍ ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥി കേന്ദ്രീകൃതമായ മാറ്റമാണ് നടക്കുന്നതെന്നും നൂതനമായ ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രോത്സാഹനമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.

മലമ്പുഴ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അക്കാദമിക് ബ്ലോക്കിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.നൂതനാശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മുതല്‍ 25 ലക്ഷം രൂപ വരെ സര്‍ക്കാര്‍ യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ നല്‍കുന്നുണ്ട്.

എക്സ്പീരിയന്‍സ് ലേണിങ്ങിലാണ് പ്രാധാന്യം നല്‍കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളെ നൂതനമായ അറിവുകളുടെ ഉത്പാദകരാക്കി മാറ്റിയെടുക്കാന്‍ കഴിയണം. അതിന് ആവശ്യമായ അക്കാദമിക സൗകര്യങ്ങള്‍ കോളേജുകളില്‍ ഒരുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൃത്യമായി ഇടപെടുന്ന  സര്‍ക്കാറിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നതിന്റെ തെളിവാണ് ദേശീയ അന്തര്‍ദേശീയ ഗുണനിലവാര പരിശോധനകളില്‍ നമ്മുടെ സ്ഥാപനങ്ങള്‍ നേട്ടങ്ങളുണ്ടാക്കുന്നത്.

തിരുവനന്തപുരത്തെ അധ്യാപികമാരും വിദ്യാര്‍ഥിനികളും ചേര്‍ന്ന് നിര്‍മ്മിച്ച വി സാറ്റ് എന്ന സാറ്റലൈറ്റ് ലോഞ്ച് ചെയ്യാന്‍ കഴിഞ്ഞു. ഇതിനായി സര്‍ക്കാര്‍ 31 ലക്ഷം രൂപയാണ് നല്‍കിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ ശാസ്ത്രസാങ്കേതിക മേഖലകളില്‍ മലയാളികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. അവരുടെ പാത പിന്തുടരാന്‍ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. കൃഷി ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദ്യാഭ്യാസത്തിലെ അറിവ് പ്രയോജനപ്പെടണം. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കെ.ടി.യുവിന്റെ ഭാഗമായുള്ള വിവിധ കലാലയങ്ങളില്‍ നിന്ന് ആശയങ്ങള്‍ മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ കഴിവും ശേഷിയും വളര്‍ത്തുന്നതിന് ക്ലാസുകള്‍ സംവാദാത്മകമാക്കി മാറ്റണമെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും അവര്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നത്. കഴിഞ്ഞ നാലുവര്‍ഷം 6000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി അനുവദിച്ചു. തീരദേശ മലയോര ഗ്രാമീണ മേഖലയിലെ സാധാരണ കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ ശാസ്ത്ര സാങ്കേതിക രംഗത്തേക്ക് ആകര്‍ഷിക്കാന്‍ ഐ.എച്ച്.ആര്‍.ഡി കോളേജുകള്‍ക്ക് കഴിഞ്ഞു.

മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ക്ക് ഒപ്പം മികച്ച അക്കാദമിക ഉള്ളടക്കത്തിലും സര്‍ഗാത്മകതയ്ക്കും പ്രാധാന്യം നല്‍കി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കരിക്കുലം ഫ്രെയിം വര്‍ക്കിന് സര്‍ക്കാര്‍ രൂപം നല്‍കി. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ വിദ്യാഭ്യാസത്തില്‍ നൈപുണിക്ക് പ്രാധാന്യം നല്‍കി. അതിന് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്രെഡിറ്റും നല്‍കുന്നുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അപര്യാപ്തത നികത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് 1.5 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ എ.പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

Leave a Reply

spot_img

Related articles

പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും, ആനന്തുവും

കളമശ്ശേരിയിൽ പോളിടെക്നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം തള്ളി കെഎസ്‍യു പ്രവര്‍ത്തകരായ ആദിലും ആനന്തുവും.ഒളിവിൽ പോയിട്ടില്ലെന്ന് എസ്എഫ്ഐ...

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : വി അബ്ദുറഹ്‌മാന്‍

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്. രണ്ടാംഘട്ട കരട് 2-എ...

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’: ലഹരിക്കെതിരെ ജനജാഗ്രത സദസ്സുകൾ

കലാലയങ്ങളിലും പൊതുസമൂഹത്തിലും വർദ്ധിച്ചു വരുന്ന ലഹരി വിപത്തിനെതിരെ ഉന്നതവിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കം കുറിക്കുകയാണ്. 'ലൈഫ്...