28-ാം മത് സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം; സെപ്റ്റംബര്‍ 4ന്

28മത് സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം പത്തനംതിട്ട ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോഴഞ്ചേരിയില്‍ വച്ച് സെപ്റ്റംബര്‍ 4ന് നടക്കും.

കലോത്സവത്തില്‍ 600 ഓളം മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുക. കലോത്സവത്തിന്റെ ലോഗോ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐഎഎസിന് നല്‍കി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

മത്സര വിഭാഗം ഒന്നില്‍ കഥാരചന, കവിതാരചന, പ്രബന്ധരചന (മലയാളം), ചിത്രരചന (പെന്‍സില്‍), ചിത്രരചന (ജലഛായം) എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വിഭാഗം ഒന്നിലെ ഇനങ്ങള്‍ റവന്യൂ ജില്ലാ തലത്തില്‍ നടത്തി അതില്‍ ഏറ്റവും സ്‌കോര്‍ ലഭിച്ച രണ്ട് രചനകള്‍ വീതം തിരഞ്ഞെടുത്ത് സംസ്ഥാനതലത്തിലേക്ക് എത്തിക്കുകയും അവിടെ മൂല്യ നിര്‍ണ്ണയം നടത്തി ഏറ്റവും കൂടുതല്‍ സ്‌കോര്‍ ലഭിക്കുന്ന മൂന്ന് പേര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യും.

വിഭാഗം രണ്ടില്‍ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യം ചൊല്ലല്‍ (മലയാളം), മോണോ ആക്ട്, പ്രസംഗം (മലയാളം), പ്രഭാഷണം (മലയാളം), സംഘഗാനം (7 പേര്‍) എന്നിങ്ങനെയുള്ള മത്സരങ്ങള്‍ ആണ് നടക്കുക.

ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ഒരു കുട്ടിക്ക് വ്യക്തിഗത ഇനങ്ങളില്‍ പരമാവധി അഞ്ച് ഇനങ്ങളില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിന് ഏറ്റവും സ്‌കോര്‍ നേടുന്ന മൂന്ന് മത്സരാര്‍ത്ഥികള്‍ക്ക് 2,000, 1,600, 1,200 എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡും മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.

സംസ്ഥാന റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് ദേശീയ അദ്ധ്യാപക ദിനാഘോഷ ചടങ്ങുകളും നടക്കും. ചടങ്ങില്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡും, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡും വിതരണം ചെയ്യും.

2007 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ കൂടെയായിരുന്നു റ്റിറ്റിഐ/പിപിറ്റിറ്റിഐ കലോത്സവം നടന്നിരുന്നത്. എന്നാല്‍ 200809 അധ്യയന വര്‍ഷം മുതല്‍ ദേശീയ അദ്ധ്യാപക ദിനാഘോഷത്തോട് അനുബന്ധിച്ച് നടത്തി വരികയാണ്.

Leave a Reply

spot_img

Related articles

ഡിവൈഎഫ്‌ഐ നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി അവതരിപ്പിച്ച നാടകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി തിയറ്റർ ആർട്ടിസ്റ്റ് ചിന്നൂസ് ചിലങ്ക .നാടകത്തിന്‍റെ ഒരു ഭാഗം മാത്രം മുറിച്ചെടുത്ത്...

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.മാധ്യമങ്ങളിലെ വാർത്തകള്‍ കണ്ടാണ് ഈ വിവരം അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട്...

സിഎംആര്‍എല്‍-എക്സാലോജിക് കേസിലെ അന്വേഷണത്തില്‍ ഇ ഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേശാഭിമാനി

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും...

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി സമാപനം നാളെ

മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കർദിനാളുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപനം നാളെ തിരുവനന്തപുരത്ത് നടക്കും....