തമിഴ്നാട്ടിലെ ഹൊസൂരിലുളള നിർമാണ യൂണിറ്റിലാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ അപകടമുണ്ടായത്
യൂണിറ്റിന്റെ സെല്‍ഫോണ്‍ നിർമാണ വിഭാഗത്തിലാണ് ആദ്യം തീ ആളിപടന്നത്. ഇതോടെ തൊഴിലാളികളെ യൂണിറ്റില്‍ നിന്നും പൂർണമായി മാറ്റുകയായിരുന്നു.
സംഭവത്തില്‍ നാശനഷ്ടങ്ങള്‍ വലിയ രീതിയില്‍ ഉണ്ടായെന്നും അഗ്നിശമനസേന രക്ഷാദൗത്യം തുടരുകയാണെന്നുമാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തത്.
തീപിടിത്തത്തില്‍ നിർമാണ യൂണിറ്റില്‍ മുഴുവൻ രൂക്ഷമായ പുക പടരുകയും തൊഴിലാളികളും പ്രദേശവാസികളും പരിഭ്രാന്തിയിലാകുകയും ചെയ്തു.
തൊഴിലാളികളെ പുറത്തെത്തിക്കാൻ നിരവധി ഫയർ എഞ്ചിനുകളാണ് സംഭവസ്ഥലത്തെത്തിയത്. നിലവില്‍ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തമുണ്ടാകുമ്പോ കമ്ബനിയില്‍ 1500 തൊഴിലാളികള്‍ ഉണ്ടായിരുന്നു. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല