തോമസ് കെ തോമസ് എംഎല്‍എ 100 കോടി വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ വിഡി സതീശൻ

എൻസിപി അജിത് പവാർ പക്ഷത്തേക്ക് മാറുന്നതിന് തോമസ് കെ തോമസ് എംഎല്‍എ 100 കോടി രൂപ കോവൂർ കുഞ്ഞുമോൻ എംഎല്‍എ വാഗ്ദാനം ചെയ്ത സംഭവത്തില്‍ പ്രതികരിച്ച്‌ പ്രതിപക്ഷനേതാവ് വിഡി സതീശൻ.

ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. നടപടി എടുക്കാതെ മുഖ്യമന്ത്രി അതിന് കൂട്ടുനില്‍ക്കുകയായിരുന്നോയെന്നും വിഡി സതീശൻ ചോദിച്ചു.

‘മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന രഹസ്യമായതുകൊണ്ടാണ് തോമസ് കെ. തോമസിനെ മന്ത്രിയാക്കാതിരുന്നതെന്ന തരത്തിലാണ് വാർത്തകള്‍ വരുന്നത്. സംഘപരിവാർ പക്ഷത്തേക്ക് ആളെ കൂട്ടാനാണ് എംഎല്‍എ ശ്രമിച്ചത്. അതുകണ്ട് ഭയന്നാണോ മുഖ്യമന്ത്രി നടപടി എടുക്കാതിരുന്നത്?

ബിജെപിക്ക് ഒപ്പമുള്ള കൃഷ്ണൻകുട്ടിയുടെ പാർട്ടി മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടല്ലോ. ബിജെപിക്ക് ദേഷ്യം വന്നാലോയെന്ന് കരുതിയാണ് മുഖ്യമന്ത്രി ഒന്നും പറയാത്തത്.

ബിജെപിയുമായുള്ള ബന്ധം 24 മണിക്കൂറിനകം അവസാനിപ്പിക്കണമെന്ന് ആ പാർട്ടിയോട് ആവശ്യപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടായോ? ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ മന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുമെന്ന് കൃഷ്ണൻകുട്ടിയോട് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്കുണ്ടോ?

100 കോടിയുടെ കോഴ അറിഞ്ഞിട്ടും ഒരു നടപടിയുമില്ല. കോഴ വാഗ്ദാനം ചെയ്താല്‍ കേസെടുക്കണ്ടേ? മുഖ്യമന്ത്രിക്ക് മാത്രം അറിയാവുന്ന വിവരത്തെ കുറിച്ച്‌ മുഖ്യമന്ത്രി തന്നെ അഭിപ്രായം പറയട്ടെ. സ്വന്തം പാർട്ടിയിലെ എംഎല്‍എ കോഴ നല്‍കിയെന്ന ആരോപണത്തില്‍ എൻസിപി നേതാവ് പി.സി ചാക്കോയും പ്രതികരിക്കണം. ചാക്കോയല്ലേ ആരോപണ വിധേയനായ എംഎല്‍എ മന്ത്രിയാക്കാൻ നടന്നത്’- വി ഡി സതീശൻ പറഞ്ഞു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....