ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവം; കുടുംബത്തിൻ്റെ ക്ഷേമം ഉറപ്പാക്കാൻ അടിയന്തിര നടപടിയെന്ന് മന്ത്രി

ആലപ്പുഴ ആര്യാട് ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ കുടുംബത്തിൻ്റെ അതിജീവനവും ക്ഷേമവും ഉറപ്പാക്കാൻ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്ന് സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു. ജില്ലാ സാമൂഹ്യനീതി ഓഫീസർ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തെ അതിജീവിക്കാനും സമൂഹത്തിൽ ഒറ്റക്കല്ലെന്ന വിശ്വാസം സൃഷ്ടിക്കാനുമാണ് അടിയന്തര നടപടികൾ കൈക്കൊള്ളുന്നത്.തീവ്രഭിന്നശേഷിയുള്ള വിഷ്ണുവിൻ്റെ ദൈനംദിന കാര്യങ്ങളും നോക്കിയിരുന്നത് അച്ഛൻ സുരേഷായിരുന്നു. ചലനശേഷി കുറഞ്ഞ വിഷ്ണുവിനെ രണ്ടാഴ്ചയിലൊരിക്കൽ കോമളപുരം നോർത്ത് ആര്യാടുള്ള വീട്ടിലെത്തി പരിശോധിച്ച് വൈദ്യസഹായം നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ക്രമീകരണം ഒരുക്കും.കുടുംബാംഗങ്ങൾക്ക് ആവശ്യമായ കൗൺസലിംഗ് സേവനവും ആരോഗ്യ വകുപ്പ് മുഖേന നൽകും. വിഷ്ണുവിന് ഭിന്നശേഷി പെൻഷൻ നൽകി വരുന്നുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ ഗുണഭോക്തൃ പട്ടികയിലുള്ള കുടുംബത്തിൻ്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുടർനടപടികൾ വേഗത്തിലാക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകും. സുരേഷ് ജോലി ചെയ്തിരുന്ന കോമളപുരം സ്പിന്നിംഗ് മില്ലിലെ ജനറൽ മാനേജരുമായി (യൂണിറ്റ് ഇൻ ചാർജ്) ആശ്രിതനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പി എഫ് ആനുകൂല്യങ്ങൾ എത്രയും വേഗം ലഭ്യമാക്കാനും സ്ഥാപനം നടപടി സ്വീകരിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര ആശ്വാസ സഹായമായി സ്ഥാപനത്തിലെ ജീവനക്കാരും തൊഴിലാളികളും ഒരു ദിവസത്തെ വേതനം കുടുംബത്തിന് നൽകുമെന്നും അറിയിച്ചിട്ടുണ്ട്. വീട് നിർമ്മിക്കാൻ സർക്കാർ സഹായത്തിന് പുറമെ വേണ്ടി വരുന്ന തുക കണ്ടെത്താൻ സ്പിന്നിംഗ് മില്ലുകളുടെ ചുമതലയുള്ള എം ഡിയുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്യും. സ്ഥിരം ജോലി ലഭിക്കും വരെ വിഷ്ണുവിൻ്റെ അമ്മയ്ക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയിൽ ധനസഹായം നൽകാനും പരിരക്ഷ പദ്ധതി പ്രകാരം അടിയന്തര ആശ്വാസധനം ലഭ്യമാക്കാനും നടപടി കൈക്കൊള്ളും. പദ്ധതികൾക്കുള്ള അപേക്ഷ തയ്യാറാക്കി നൽകാൻ സായംപ്രഭ ഹോംകെയർ ഗിവർക്ക് ചുമതല നൽകിയിട്ടുണ്ട്.പ്രയാസം അനുഭവിക്കുന്ന ഭിന്നശേഷിക്കാർക്കും കുടുംബങ്ങൾക്കും സാമൂഹ്യ-മാനസിക പിന്തുണ നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ സ്ഥിരം സംവിധാനം ഒരുക്കുന്നത് ആലോചിക്കുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

Leave a Reply

spot_img

Related articles

മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു

തിരുവല്ല : മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. എബ്രഹാം മാർ യൂലിയോസ്‌ കാലം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരുന്നു അന്ത്യം.രൂപത അധ്യക്ഷ...

റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ്: ജി.എസ്.ടി കണ്ടെത്തിയത് 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ്

സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് ആന്‍ഡ് എന്‍ഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സെപ്റ്റംബര്‍ 16-ന് സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് സേവന...

ബൈക്ക് അപകടത്തിൽ ഡീക്കൻ ആഷർ ഷാജി മരിച്ചു

പന്തളം അറത്തിൽ സ്വദേശി റവ. ഡീക്കൻ ആഷർ ഷാജി ആറന്മുളയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി...

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...