ജയകുമാറിന് ആശ്രിത നിയമനത്തിന് അവസരമൊരുക്കി അദാലത്ത്

തമ്പാനൂർ സ്വദേശി ജയകുമാർ തന്റെ ജീവിതം ഭദ്രമായ ആശ്വാസത്തിലാണ് ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന താലൂക്ക് അദാലത്തിൽ നിന്നും മടങ്ങിയത്. വിദ്യാഭ്യാസവകുപ്പിൽ ഡി പി ഐ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പർ ആയി ജോലി നോക്കവേ മരണപ്പെട്ടുപോയ ബേബിയുടെ മകനാണ് ജയകുമാർ. കൂലിപ്പണിക്കാരനായ ജയകുമാറിന് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ആശ്രിത സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്കു തല അദാലത്തിൽ അപേക്ഷ നൽകിയ ജയകുമാറിന്റെ മുന്നോട്ടുള്ള ജീവിതത്തിന് സർക്കാർ കരുതലാവുകയായിരുന്നു. ആശ്രിതനിയമനത്തിനായുള്ള ആശ്രിത സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് തന്നെ ജയകുമാറിന് കൈമാറി. നിറ കണ്ണുകളോടെയാണ് ജയകുമാർ മുഖ്യമന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി വേദി വിട്ടത്.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...

മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു.മാവൂർ പാറമ്മൽ സ്വദേശി സുനിത (54) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന്...