പഞ്ചാരക്കൊല്ലി സ്വദേശി സുധീഷാണ് പിടിയിലായത്.12 ഹെക്ടറിലധികം പുല്‍മേടാണ് കത്തിനശിച്ചത്. തീപിടിത്തം സ്വാഭാവികമല്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് വനംവകുപ്പ് അധികൃതര്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.തിങ്കളാഴ്ച തീപിടിച്ച സ്ഥലത്തിന് സമീപത്തായി ചൊവ്വാഴ്ചയും തീപിടിച്ചിരുന്നു. ഇതോടെയാണ് സ്വാഭാവികമായ തീപിടിത്തമല്ല എന്ന നിഗമനത്തില്‍ വനംവകുപ്പെത്തിയത്. പിടിയിലായ സുധീഷിനെ ചോദ്യം ചെയ്തുവരുകയാണ്ഇയാള്‍ മറ്റൊരു കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

