സ്‌കൂളുകളിൽ സ്മാർട്ടഫോണുകൾ പൂർണമായും നിരോധിക്കാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. നിയന്ത്രണങ്ങളോട് കൂടി കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങളും കോടതി പുറത്തിറക്കി. സാങ്കേതിക വിദ്യയുടെ വളർച്ച ദോഷങ്ങൾ ഉണ്ടാകുന്നത് പോലെ തന്നെ അതിന്റെതായ ഗുണങ്ങളും നൽകുന്നുണ്ട് , അതിനാൽ ഫോണുകളുടെ ഉപയോഗം നിരോധിക്കാൻ സാധിക്കുകയില്ലെന്നും ,ഫോണുകൾ ഉപയോഗിക്കുന്നതിലൂടെ മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയത്തിനും, സുരക്ഷ വർധിപ്പിക്കാനും ഇത് സഹായകമാകുമെന്നും ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി ചൂണ്ടിക്കാട്ടി.2023 ൽ ഡൽഹിയിലെ സ്‌കൂളുകൾ ,ക്ലാസ്മുറികൾ ,സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ ഫോണുകൾ നിരോധിക്കണമെന്നൊരു ഉത്തരവ് ഡി.ഒ.ഇ പുറപ്പെടുവിച്ചിരുന്നു. എന്നാൽ നിരോധിക്കേണ്ട ആവശ്യമില്ല ദുരുപയോഗം തടയുന്നതിനായുള്ള നിർദ്ദേശങ്ങളാണ് ആവശ്യം, അമിത ഉപയോഗത്തിന്റെ അപകടങ്ങൾ കോടതി മനസിലാക്കി കൊണ്ടുതന്നെയാണ് ഈ തീരുമാനം ,വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് സ്മാർട്ട്ഫോൺ കൊണ്ട് പോകുന്നത് വിലക്കാൻ സാധിക്കുകയില്ല ,ഉപയോഗം നിയന്ത്രിക്കുകയും നിരീക്ഷിക്കപെടുകയുമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു.