തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കി കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വകുപ്പ് നടപടി തുടങ്ങി. ഇതിനായി രൂപീകരിച്ച അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇന്റർഫേസ് സിസ്റ്റം സോഫ്റ്റ് വെയറിലൂടെയുള്ള വിവരശേഖരണം കുറ്റമറ്റതാക്കി ഏകീകൃത ഐഡന്റിറ്റി കാർഡു നൽകുന്ന നടപടി അന്തിമഘട്ടത്തിലാണ്. എല്ലാ ക്ഷേമനിധി ബോർഡ് അംഗങ്ങളും രജിസ്‌ട്രേഷൻ ഡാറ്റ പരിശോധിച്ച് നൽകിയ വിവരങ്ങൾ പൂർണമാണെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തി അപ് ലോഡ് ചെയ്യേണ്ടതുമാണ്.. ക്ഷേമനിധി ബോർഡുകൾ മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ തൊഴിലാളികൾക്ക് സ്വന്തമായോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങികിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും വിവരങ്ങൾ അപ്്‌ഡേറ്റ് ചെയ്യാവുന്നതാണ്. ആധാർ കാർഡ്, പാൻ കാർഡ്,ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് ,മൊബൈൽ നമ്പർ, അതത് ക്ഷേമനിധി ബോർഡുകൾ നിഷ്‌കർഷിക്കുന്ന മറ്റു രേഖകൾ സഹിതമായിരിക്കണം അപ്‌ഡേഷൻ നടത്തേണ്ടത്. ജൂലൈ 31വരെയാണ് അപ്‌ഡേഷന് അവസരം. ഏകീകൃത ഐഡന്റിറ്റി കാർഡിനുള്ള തുകയായ 25 രൂപ ഇതിനോടകം നൽകാത്തവർ ആ തുക അടക്കേണ്ടതാണെന്നും ലേബർ കമ്മിഷണർ അറിയിച്ചു.