ജനാഭിമുഖ കുര്‍ബാനയ്ക്ക് അനുമതി; തർക്കത്തിന് താത്കാലിക പരിഹാരം.എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന തർക്കത്തിന് താത്കാലിക പരിഹാരം. ജനാഭിമുഖ കുർബാനയ്ക്ക് അനുമതി നൽകിക്കൊണ്ട് അതിരൂപത സർക്കുലർ പുറത്തിറക്കി.ജൂലൈ 3-ന് ദുക്റാന തിരുനാൾ മുതൽ ഞായറാഴ്ച ഒരു കുർബാന ഏകീകൃതരീതിയിൽ അർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു. കൂരിയാ അംഗങ്ങൾക്ക് വ്യാഴാഴ്ച മുതൽ പുതിയ ചുമതലകൾ നൽകിയിട്ടുണ്ട്. അച്ചടക്ക നടപടിക്ക് വിധേയരായ വൈദികർക്ക് ഇത് ആശ്വാസമാകും. ഇവർക്കെതിരായ നടപടികൾ അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.അതിരൂപതയിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ ഈ തീരുമാനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

