അൻവറുമായി അനുനയ ചർച്ച നടത്തിയെന്ന എഡിജിപി എം.ആർ അജിത് കുമാറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പി.വി അൻവർ.അജിത് കുമാറുമായി ചർച്ച നടന്നിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് അജിത് കുമാറുമായിരുന്നു ചർച്ചയെന്നും അൻവർ പ്രതികരിച്ചു. യൂട്യൂബർ വയർലെസ് ചോർത്തിയ കേസുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നും അൻവർ വ്യക്തമാക്കി. തന്നെ എം ആർ അജിത് കുമാർ ചതിക്കുകയായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടു. എന്തു വഴിവിട്ട സഹായമാണ് താൻ ആവശ്യപ്പെട്ടതെന്ന് അജിത് കുമാർ വ്യക്തമാക്കണം. എം.ആർ അജികുമാർ നെട്ടോറിയല്‍സ് ക്രിമിനല്‍ എന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സർക്കാർ ഇപ്പോഴും എന്തിനാണ് താങ്ങി നിർത്തുന്നതെന്നും അൻവർ ചോദിച്ചു. അജിത് കുമാറിനെതിരെ വിശദമായ പരാതി നല്‍കുന്നതിന് മുമ്ബായിരുന്നു കൂടിക്കാഴ്ചയെന്നാണ് പി.വി അൻവറിന്റെ വിശദീകരണം. ഒറ്റനോട്ടത്തില്‍ തന്നെ പൊളിയുന്നതാണ് വിജിലൻസിന്റെ വെള്ള പൂശിയ റിപ്പോർട്ട്. അജിത് കുമാർ ആർഎസ്‌എസിനും കേന്ദ്രസർക്കാറിനും വേണ്ടി ജോലി ചെയ്യുന്നയാളാണെന്നും പി.വി അൻവർ പറഞ്ഞു.

