ഫുട്ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ. അർജന്റീന താരങ്ങളായ ലിയാന്ദ്രോ പരേഡേസ്, മോളിന, തിയാഗോ അൽമേഡ, സഹപരിശീലകൻ റോബർട്ടോ അയാള എന്നിവർക്കെതിരെയാണ് ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.അർജന്റീന താരങ്ങളെ ആക്രമിച്ച സ്പാനിഷ് താരമായ ഗാവിക്ക് എതിരെയും നടപടിയുണ്ട്.ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ വിജയത്തിനു ശേഷം ഫോക്ലൻഡ് ദ്വീപ് സംബന്ധിച്ചുള്ള ബാനർ ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചതിനു അർജന്റീന ഫുട്ബോൾ ഫെഡറേഷനെതിരെയും ഫിഫ അച്ചടക്ക നടപടി സ്വീകരിക്കും.മറ്റു മത്സരങ്ങൾക്കിടെ അർജന്റീന ആരാധകർ നടത്തിയ വിദ്വേഷ പരാമർശ ങ്ങൾക്കും ആംഗ്യങ്ങൾക്കും എതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഫിഫയുടെ അച്ചടക്ക കമ്മിറ്റിയുടെ മുന്നിൽ താരങ്ങൾ അവരുടെ വാദമറിയിച്ച ശേഷമായിരിക്കും മറ്റു നടപടികൾ സ്വീകരിക്കുക.

