സൗദിയിൽ നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ സ്വദേശി വനിതയുടെയും യമൻ പൗരൻന്റെയും വധശിക്ഷ നടപ്പാക്കി.

സ്വദേശിയായ വനിത മർയം അൽമിസ്ഹബ്, കൂട്ടാളി യമൻ പൗരൻ മൻസൂർ ഖാഇദ് അബ്‌ദുല്ല എന്നിവരുടെ ശിക്ഷ നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. മുപ്പത് വർഷം മുമ്പാണ് കേസിനസ്‌പദമായ സംഭവം നടന്നത്. തട്ടിക്കൊണ്ടുപോയ മൂന്ന് കൂട്ടികളെ സ്വന്തം മക്കളെ പോലെ വളർത്തുകയായിരുന്നു പ്രതികൾ. എന്നാൽ മക്കൾ തിരിച്ചറിയൽ രേഖകൾക്കായി അധികൃതരെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ദമ്മാമിലെ വ്യത്യസ്ത ആശുപത്രികളിൽ നിന്നാണ് മൂന്ന് നവജാത ശിശുക്കളെ തട്ടിയെടുത്തത്.

Leave a Reply

spot_img

Related articles

ജോർജ്ജ് ജെ മാത്യു വിൻ്റെ നേതൃത്വത്തിൽ ഒരു പുതിയ പാർട്ടി കൂടി വരുന്നു.

പ്ലാൻ്ററും വ്യവസായിയും കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനും കോൺഗ്രസിൻ്റെ മുൻ എംഎൽഎ യുമായ ജോർജ് ജെ മാത്യുവിൻ്റെ നേതൃത്വത്തിൽ പുതിയ ഒരു പാർട്ടി രൂപം...

നാഗാലാൻ്റിൽ വനിതാ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച മലയാളി ഐഎഎസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.

നാഗാലാൻഡ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായ വിൽഫ്രെഡിനെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള വിൽഫ്രെഡ് നാഗാലാൻഡ് കേഡറിലെ 2015 ബാച്ച് ഐഎഎസ്...

ശബരിമല നിലയ്ക്കലിൽ പുതിയ ആശുപത്രി സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്

പ്രദേശത്തെ ഗോത്ര വിഭാഗക്കാർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലാവും ആശുപത്രി നിർമ്മിക്കുക. ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനം ജൂലൈയിൽ ആരംഭിക്കുമെന്ന് വീണാ ജോർജ്ജ് അറിയിച്ചു. പത്തനംതിട്ട ജില്ലാ...

നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മലപ്പുറം കൂരിയാട്...