പതിനാറാമത് അമേരിക്കൻ പ്രസിഡൻ്റായിരുന്ന ഏബ്രഹാം ലിങ്കണിൻ്റെ വടക്കുപടിഞ്ഞാറൻ വാഷിംഗ് ടണിലെ മെഴുകു പ്രതിമ ഉരുകിപ്പോയി. 1922-ൽ വാഷിംഗ് ടൺ ഡിസിയിലെ ലിങ്കൺ മെമ്മോറിയലിൽ സ്ഥാപിച്ച വെള്ള മാർബിൾ പ്രതിമയുടെ തനിപ്പകർപ്പായിരുന്നു ഈ മെഴുകു പ്രതിമ. അന്തരീക്ഷത്തിലെ ചൂടിൻ്റെ ആധിക്യം കൊണ്ടാണ് പ്രതിമക്ക് കേടു സംഭവിച്ചത്.
പ്രതിമക്ക് പൊക്കം ആറടിയാണ്. മെഴുകു പ്രതിമ ഉണ്ടാക്കിയത് സാൻഡി വില്യംസ് ആണ്. പുറത്തെ മരത്തണലിലായിരുന്നു ഇരിക്കുന്ന രൂപത്തിൽ പ്രതിമ സ്ഥാപിച്ചിരുന്നത്. പ്രതിമയുടെ തലഭാഗമാണ് ഉരുകിയത്. പ്രതീക്ഷിച്ചതിലും കൂടുതലായുണ്ടായ ഉഷ്ണതരംഗത്തിൻ്റെ ഫലമായാണ് പ്രതിമ ഉരുകിയത്.
കഴിഞ്ഞയാഴ്ച താപനില 100 ഡിഗ്രി ഫാരൻഹീറ്റ് ആയപ്പോൾ തന്നെ പ്രതിമയിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. പ്രതിമ സ്ഥാപിച്ചിരുന്ന ഈ പ്രദേശത്തായിരുന്നു മുമ്പ് ആഭ്യന്തര ലഹളയുണ്ടായ സമയത്ത് തടവുകാരെ പാർപ്പിച്ച ക്യാമ്പ് ഉണ്ടായിരുന്നത്. ഇപ്പോൾ ഈ സ്ഥലം ഗാരിസൺ എലിമെൻ്ററി സ്കൂളിൻ്റെ ഭാഗമാണ്.
തല കൂടാതെ പ്രതിമയുടെ ഒരു കാൽപാദവും ഒരു കൈയും കൂടി ഉരുകി തുടങ്ങിയിരുന്നു. കസേരയും മെഴുകു കൊണ്ടുണ്ടാക്കിയതാണ്. അതിനും ചൂടിൻ്റെ ആഘാതമുണ്ടായി തുടങ്ങിയിരുന്നു. പ്രതിമയിലെ മെഴുക് സാധാരണ ഗതിയിൽ ഉരുകുന്നത് ചൂട് 140 ഡിഗ്രി ഫാരൻഹീറ്റ് ആകുമ്പോഴാണ് എന്നാണ് പറഞ്ഞിരുന്നത്. പ്രതിമ ഇനി എന്തു ചെയ്യണമെന്ന് തീരുമാനമായിട്ടില്ല.