സിനിമയിലെ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് കൂടുതല്‍ നടിമാര്‍ രംഗത്ത്. 2006ല്‍ അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടി ശ്രീദേവിക രംഗത്തെത്തി.
സംവിധായകന്‍ രാത്രി ഹോട്ടല്‍ മുറിയിലെ കതകില്‍ തുടര്‍ച്ചയായി മുട്ടി വിളിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകില്‍ മുട്ടി.
റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. തുളസീദാസ് ആയിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സംവിധായകന്‍.
തൻ്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവര്‍ പറഞ്ഞു.
ദുരനുഭവം അറിയിച്ച് എഎംഎംഎക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് എഎംഎംഎക്കെതിരെ ശ്രീദേവിക രംഗത്തെത്തിയത്. എഎംഎംഎയില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും നടി ആരോപിച്ചു.