ഫുട്‌ബോൾ കളിക്കിടെ ഉണ്ടായ തർക്കത്തിൽ തെരുവിൽ പരസ്‌പരം ഏറ്റുമുട്ടി യുവാക്കൾ. മൂവാറ്റുപുഴയിൽ പണിമുടക്ക് ദിവസം രാത്രിയാണ് സംഭവം. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മൂവാറ്റുപുഴ ഉറവക്കുഴിയിൽ ബുധനാഴ്‌ച രാത്രിയാണ് ആളുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഫുട്ബോൾ കളിക്കാൻ എത്താമെന്ന് പറഞ്ഞവരിൽ ചിലർ എത്തിയിരുന്നില്ല. ഇതേതുടർന്നാണ് തർക്കമുണ്ടായത്. പിന്നീട് ഫുട്ബോൾ കളിക്കുശേഷം വീട്ടിലേക്ക് പോയവരെ ഒരു വിഭാഗം ആളുകൾ തിരിച്ച് വരാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഉറവക്കുഴിയിൽ വെച്ച് യുവാക്കൾ തമ്മിൽ തർക്കമായി. തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. കയ്യിലുണ്ടായിരുന്ന ഇടിവളയടക്കം ഉപയോഗിച്ച് പരസ്‌പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഹെൽമറ്റുകടളക്കം എടുത്ത് പരസ്പരം ആക്രമിച്ചു. സ്ഥലത്തുണ്ടായിരുന്ന മറ്റു ചിലരും കയ്യാങ്കളിയുടെ ഭാഗമായി യുവാക്കൾ തമ്മിലുള്ള തർക്കത്തിൽ വീട്ടുകാർ ഇടപെട്ടതോടെയാണ് കയ്യാങ്കളിയായതെന്നാണ് വിവരം.

