കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചതിനാലും ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രയും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി.
അതിതീവ്രമഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
ശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.
വൈക്കം താലൂക്ക്, മാഞ്ഞൂർ വില്ലേജ്, കുറുപ്പുന്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കോട്ടയം താലൂക്ക് ഏറ്റുമാനൂർ വില്ലേജ് ഗവ. ബോയ്സ് എച്ച്.എസ്. എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയയത്.
ഏറ്റുമാനൂർ വൈക്കത്ത് ഏഴു കുടുംബങ്ങളിലെ 26 അംഗങ്ങളും ഏറ്റുമാനൂരിൽ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളുമുണ്ട്.