ജനനവും മരണവും 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം

ജനനം, മരണം എന്നിവ നടന്നാൽ 21 ദിവസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജനനമരണ രജിസ്ട്രേഷൻ ജില്ലാതല കോ ഓർഡിനേഷൻ കമ്മറ്റി യോഗം അറിയിച്ചു.സിവിൽ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എ.ഡി.എം ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ
നഗരസഭാ രജിസ്ട്രാർമാർ, പൊലീസ്, ട്രൈബൽ എക്സ്റ്റെൻഷൻ, പട്ടികജാതി വികസനം, ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ്, സാമൂഹ്യനീതി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

ജനന, മരണ രജിസ്ട്രേഷൻ 100 ശതമാനം കൈവരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ജനനം, മരണം എന്നിവ നടന്ന് 30 ദിവസം വരെ ലേറ്റ് ഫീസ് ഒടുക്കി തദ്ദേശ സ്ഥാപനങ്ങളിൽ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 30 ദിവസത്തിന് ശേഷം ഒരു വർഷം വരെ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ തദ്ദേശ രജിസ്ട്രാർക്ക് രജിസ്റ്റർ ചെയ്യാം, ഒരു വർഷത്തിന് ശേഷം ബന്ധപ്പെട്ട റവന്യൂ ഡിവിഷനിലെ ആർ.ഡി ഒയുടെ അനുമതിയോടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.ജനനം, മരണം എന്നിവ റിപ്പോർട്ട് ചെയ്യുന്നതിന് വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും (പൊലീസ്, വനം, ട്രൈബൽ എക്സ്റ്റെൻഷൻ, വിദ്യാഭ്യാസം, ജയിൽ) ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ, തുടങ്ങിയവരെയുമൊക്കെ റിപ്പോർട്ടിംഗ് ഉദ്യോഗസ്ഥരായി നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലത്തെ മരണം, വാഹനങ്ങളിൽ വെച്ചുള്ള മരണം, വിദേശത്തുനടന്ന ജനനം എന്നിവയെല്ലാം രജിസ്റ്റർ ചെയ്യുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്.
നിലവിൽ സിവിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ, സോഫ്റ്റ് വെയർ പ്രശ്നങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ചീഫ് രജിസ്ട്രാർ മുഖാന്തിരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.

Leave a Reply

spot_img

Related articles

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ...

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ

മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന...

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ എംപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍...

വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

പൊന്നാനിയില്‍ വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു. പാലപ്പെട്ടി സ്വദേശി ഇടശേരി മാമി(82) ആണ് മരിച്ചത്. 2020-ല്‍ ഇവരുടെ മകൻ ആലി അഹമ്മദ്...