മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനുമായും മാസപ്പടി വിവാദത്തില്‍ ഉള്‍പ്പെട്ട എക്സാലോജിക് സൊല്യൂഷൻ കമ്പനിയുമായും ബന്ധമില്ലെന്ന് ദുബായിലെ കമ്പനി.
എക്സാലോജിക് കണ്‍സള്‍ട്ടിംഗ് കമ്പനിയാണ് വിശദീകരണവുമായി രംഗത്ത് എത്തിയത്.
എസ്‌എൻസി ലാവ്‌ലിനുമായോ പിഡബ്ല്യുസിയുമായോ ഇതുവരെ ബിസിനസ് നടത്തിയിട്ടില്ല.
പേ റോളിലോ മറ്റേതെങ്കിലും സ്ഥാനത്തോ വീണാ, സുനീഷ് എന്നീ രണ്ട് പേർ ഇല്ലെന്നും കമ്പനി വിശദീകരിച്ചു.
ഇന്ത്യയില്‍ ബിസിനസ് ഉള്ളത് ബംഗളൂരുവില്‍ മാത്രമാണ്.
കമ്പനി സഹസ്ഥാപകൻ സസൂണ്‍ സാദിഖ്, നവീൻ കുമാർ എന്നിവരുടേതാണ് വിശദീകരണം.
ഷോണ്‍ ജോര്‍ജിന്‍റെ ആരോപണം വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്പനി അധികൃതര്‍ രംഗത്ത് വന്നത്.
വീണാ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന ആരോപണവുമായാണ് ബിജെപി നേതാവും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയത്.