റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി

ജൂൺ ഒന്നുമുതൽ റെയിൽവേ സ്റ്റേഷനിലെ വാഹന പാർക്കിംഗിന് ഈടാക്കുന്ന ഫീസ് കുത്തനെ വർദ്ധിപ്പിച്ചതായി പരാതി.പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് ,600 രൂപയിലേയ്ക്കാണ് വർദ്ധിപ്പിച്ചു എന്നും സാധാരണക്കാരന് താങ്ങാൻ കഴിയാത്ത വർദ്ധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നും യാത്രക്കാർ പറയുന്നു. ആനുകാലികമായ മാറ്റമല്ല, പകൽ കൊള്ളയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് ജനറൽ സെക്രട്ടറി ലിയോൺസ് ജെ അഭിപ്രായപ്പെട്ടു.

പാർക്കിംഗ് ഫീസിൽ മാത്രമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്, സൗകര്യങ്ങളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ മതിയായ റൂഫ് സൗകര്യം പോലും മിക്ക സ്റ്റേഷനിലുമില്ല. വാഹനത്തിന് യാതൊരു വിധ സുരക്ഷയും കരാർ ജീവനക്കാർ ഉറപ്പ് നൽകുന്നില്ല. സ്വന്തം റിസ്കിലാണ് പലയിടത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സിസിടിവി സൗകര്യം പോലുമില്ലാതെ ചെളിക്കുണ്ടിൽ പാർക്ക്‌ ചെയ്യുന്ന സ്ഥലങ്ങളുമുണ്ട്. വാഹനത്തിന് കേട് പാടുകൾ വരുന്നതും പെട്രോൾ മോഷണം മുതൽ വാഹനങ്ങൾ വരെ മോഷണം പോകുന്നത് നിത്യ സംഭവങ്ങളാണ്.

വീടുകളിൽ നിന്ന് സ്റ്റേഷനിലേയ്‌ക്കും പോകാൻ വാഹനം ഉപയോഗിക്കുന്നവരുണ്ട്. എറണാകുളം, തൃപ്പൂണിത്തുറ, തൃശൂർ, തിരുവനന്തപുരം പോലെ മേജർ സ്റ്റേഷനുകളിൽ നിന്ന് ഓഫീസിലേയ്ക്ക് പോകാൻ കമ്പനി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരുണ്ട്. ട്രെയിൻ ടിക്കറ്റ് കൂടാതെ അവർക്ക് പ്രതിമാസം 1200 രൂപ എന്ന ഭീമമായ തുക ഇപ്പോൾ പാർക്കിംഗിന് വേണ്ടി മാത്രം നീക്കിവെയ്ക്കേണ്ടി വരുന്നു. വലിയ ഒരു സാമ്പത്തിക ബാധ്യതയാണ് റെയിൽവേ യാത്രക്കാരിൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്.

പാർക്കിംഗ് കരാർ വ്യവസ്ഥകളും സുതാര്യമല്ല. ആവശ്യപ്പെടുന്ന എല്ലാ യാത്രക്കാരനും വാഹന സീസൺ നൽകുന്നില്ല. കരാർ ജീവനക്കാരന് തോന്നുന്ന പോലെയാണ് ഇവിടെ കാര്യങ്ങൾ. 8 മണിക്കൂറിൽ താഴെ പാർക്ക് ചെയ്യുന്നവർക്കാണ് ചില സ്ഥലങ്ങളിൽ സീസൺ കൊടുക്കുന്നുള്ളു. എട്ടുമണിക്കൂറിൽ മടങ്ങിയെത്തുക സാധാരണ തൊഴിൽ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. എല്ലാവർക്കും സീസൺ നൽകണമെന്ന് കരാറിലില്ലെന്നാണ് ജീവനക്കാർ അവകാശപ്പെടുന്നത്.

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം

പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും....

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് റിസോഴ്‌സ്...