മെഡിക്ലെയിം പൂർണമായും അനുവദിച്ചില്ല, ഇൻഷുറൻസ് കമ്പനി 44,000 രൂപ നഷ്ടപരിഹാരം നൽകണം, ഉപഭോക്തൃ കോടതി

കൊച്ചി: തിമര ശസ്ത്രക്രിയയുടെ ചികിത്സാ ചെലവ് പൂർണമായും അനുവദിക്കാതെ ക്ലെയിം നിരസിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

പൂർണ്ണമായ ഇൻഷുറൻസ് തുകയും നഷ്ടപരിഹാരവും കോടതി ചെലവും ഉപഭോക്താവിന് നൽകണമെന്ന് കോടതി നിർദേശിച്ചു.

എറണാകുളം, മൂവാറ്റുപുഴ സ്വദേശി സാബു യു , ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയുടെ ഹാപ്പി ഫ്ലോട്ടർ മെഡിക്ലെം പോളിസിയിൽ പരാതിക്കാരൻ ചേർന്നു .രണ്ട് ലക്ഷം രൂപ വരെയാണ് തുക . ഇൻഷുറൻസ് കാലയളവിൽ പരാതിക്കാരൻ്റെ ഭാര്യയുടെ വലതു കണ്ണിൽ തിമിര ശസ്ത്രക്രിയ സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തി. 95,410/- രൂപ ചികിത്സാ ചെലവായി. എന്നാൽ, ഇൻഷുറൻസ് തുക ഭാഗികമായി മാത്രമേ കമ്പനി അനുവദിച്ചുള്ളൂ. ഈ നടപടി പരാതിക്കാരൻ ഇൻഷുറൻസ് ഓംബുഡ്സ്മാൻ മുമ്പാകെ ചോദ്യം ചെയ്തു. ഓംബുഡ്സ്മാൻ പരാതിക്കാരൻ്റെ പരാതി തള്ളിക്കളഞ്ഞു. തുടർന്നാണ് ബാക്കി ചികിത്സാ ചെലവായ 34,210/- രൂപ രൂപയും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകൾ പ്രകാരമാണ് തുക വെട്ടിക്കുറച്ചതെന്ന് എതിർ കക്ഷികക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു.

ലെൻസ് ,കണ്ണട, കോൺടാക്ട് ലെൻസ് എന്നിവ ഇൻഷുറൻസ് പരിരക്ഷയുടെ പരിധിയിൽ വരില്ല. ഇൻഷുറൻസ് നിബന്ധനപ്രകാരം ” റീസണബിൾ & കസ്റ്റമറി ചാർജസ് ” നൽകാനാവില്ലെന്ന് എതിർകക്ഷി പറഞ്ഞു.

“പോളിസി വ്യവസ്ഥകൾ അവ്യക്തമാണെങ്കിൽ അത് പോളിസി ഹോൾഡർക്ക് അനുകൂലമായി വിശാലമായ അർത്ഥത്തിൽ വ്യാഖ്യാനിക്കണമെന്ന” സുപ്രീംകോടതി ഉത്തരവ് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

‘അവകാശപ്പെട്ട ചികിത്സാ ചെലവ് ലഭിക്കുന്നതിനായി ഓഫീസുകളും കോടതികളും കയറിയിറങ്ങി നടക്കേണ്ട ഗതികേടാണ് പലപ്പോഴും ഉപഭോക്താക്കൾക്കുള്ളത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനവും നീതി നിഷേധവുമാണ്. കുറേക്കൂടി കാര്യക്ഷമവും അനുതാപപൂർണവുമായ സമീപനം ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ഉപഭോക്താക്കൾ അർഹിക്കുന്നുവെന്ന് ” ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ഓർമിപ്പിച്ചു. മെഡിക്ലെയിം ഇനത്തിൽ ബാക്കി നൽകാനുള്ള 34,210/- രൂപ, 5,000/- രൂപ നഷ്ടപരിഹാരം 5,000/- രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...