ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള വിവാഹം മുടങ്ങിയതിനെത്തുടർന്ന് പെൺകുട്ടിയുടെ തലയറുത്തശേഷം കടന്നുകളഞ്ഞ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
കർണാടകയിലെ മടിക്കേരിയിൽ ആണ് പതിനാറുകാരിയെ കൊന്നശേഷം ഇയാൾ തലയുമായി കടന്നുകളഞ്ഞത്.
ഒളിവിൽപ്പോയ പ്രകാശിന്റെ (32) മൃതദേഹം കൊടഗു ജില്ലയിലെ മടിക്കേരി താലൂക്കിലുള്ള ഹമ്മിയാല ഗ്രാമത്തിലാണു കണ്ടെത്തിയത്.
പെൺകുട്ടിയുടെ തലയ്ക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
പ്രകാശിന്റേത് ആത്മഹത്യയെന്നാണു സൂചനയെന്നു പൊലീസ് വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷ വിജയിച്ചതിനുപിന്നാലെ പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരുങ്ങുകയായിരുന്നു പ്രകാശ്.
എന്നാൽ ബാലാവകാശ വകുപ്പ് ഇടപെട്ട് ഈ കല്യാണം റദ്ദാക്കുകയായിരുന്നു.
ഇതേത്തുടർന്ന് പെൺകുട്ടിക്ക് 18 വയസ്സ് ആകുന്നതുവരെ ഈ കല്യാണം നീട്ടിവയ്ക്കാൻ ഇരുകുടുംബങ്ങളും ബാലാവകാശ വകുപ്പിന്റെ ഇടപെടലിൽ തീരുമാനിച്ചു.