ഡെൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ റെയിൽവെ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കി.ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ എത്തുന്ന ആലുവയിൽ റെയിൽവെ, കേരള പോലീസുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.റെയിൽവെ പോലീസിൻ്റെ പ്ലൂട്ടോ, കേരള പോലീസിൻ്റെ അർജുൻ എന്നീ സ്നിഫർ ഡോഗുകളും മെറ്റൽ ബോംബ് ഡിറ്റക്ടറും ഉപയോഗിച്ചായിരുന്നു പരിശോധന.റെയിൽവെ സ്റ്റഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ, ലഗേജ് റൂം, ക്ലോക്ക് റൂം എന്നിവ പരിശോധിച്ചു.

