പ്രധാനമന്ത്രി മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ ഉത്തരവും റദ്ദാക്കിയത്. സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെ മറികടന്നാണ് ഹൈക്കോടതി വിധി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർട്ടിഫിക്കറ്റുകൾ പരിശോധിക്കണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ്പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയർന്നിരുന്നത്. 1978 ലെ എല്ലാ ബിരുദ സർട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നൽകിയിരുന്നത്. വിവരാവകാശ കമ്മീഷൻ്റെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ഡൽഹി സർവ്വകലാശാലയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരിയിൽ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂർത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാൻ മാറ്റുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നാണ് വിഷയത്തിൽ ഡൽഹി ഹൈക്കോടതി ഉത്തരവായത്. ഡൽഹി സർവ്വകലാശലയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. അപരിചിതരായ ആളുകൾക്ക് മുന്നിൽ ബുരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടതില്ല എന്ന നിലപാടാണ് ഡൽഹി സർവ്വകലാശാല വിഷയത്തിൽ സ്വീകരിച്ചത്.

