സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളില്‍ പോളിങ് വൈകിയതില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത്.
പോളിംഗ് വൈകിയതിന്
പിന്നില്‍ ഉദ്യോഗസ്ഥ തലത്തിലെ ഗുരുതര വീഴ്ചയെന്ന് ആരോപണം.
വടകരയില്‍ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി പതിനൊന്നരയോടെയാണ്.
വടകരയിൽ പല ബൂത്തുകളിലും വോട്ടർമാർ രാത്രി വൈകിയും കാത്തു നിന്നിരുന്നു.
തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വോട്ടു ചെയ്യാതെ മടങ്ങി.
വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം.