തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു.
പ്രസിഡൻ്റ് ദ്രൗപതി മുർമു അദ്ദേഹത്തിൻ്റെ രാജി സ്വീകരിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (രാജീവ് കുമാർ) മാത്രമാണ് നയിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരില്ല.

തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് പാണ്ഡെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നു.

അരുൺ ഗോയൽ പഞ്ചാബ് കേഡറിൽ നിന്നുള്ള വിരമിച്ച 1985 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനാണ്.
2022 നവംബർ 19-ന്, അദ്ദേഹം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായി, നവംബർ 21, 2022-ന് ചുമതലയേറ്റു.

സാംസ്കാരിക മന്ത്രാലയത്തിൻ്റെ സെക്രട്ടറിയായും ഡൽഹി വികസന അതോറിറ്റി വൈസ് ചെയർമാനായും തൊഴിൽ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയായും സാമ്പത്തിക ഉപദേഷ്ടാവായും ധനമന്ത്രാലയം റവന്യൂ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

അരുൺ ഗോയലിൻ്റെ രാജിയുടെ കാരണം ഇതുവരെ അറിവായിട്ടില്ല.

2027ൽ അദ്ദേഹത്തിൻ്റെ കാലാവധി അവസാനിക്കേണ്ടതായിരുന്നു.

വ്യക്തിപരമായ കാരണങ്ങളാണ് ഗോയൽ രാജിവെച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.

രാജിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഗവൺമെൻ്റ് ശ്രമിച്ചെങ്കിലും അദ്ദേഹം അതിൽ ഉറച്ചു നിന്നു.

ആരോഗ്യസ്ഥിതിയാണ് രാജിക്ക് കാരണമെന്ന അഭ്യൂഹത്തിന് മറുപടിയായി ഗോയൽ പൂർണ ആരോഗ്യവാനാണെന്ന് വൃത്തങ്ങൾ പറഞ്ഞു.

മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിക്കുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...