വർക്കലയിൽ മകളെ അതിക്രൂരമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ.ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് അച്ഛൻറെ അതിക്രൂരമായ പീഡനത്തിനിരയായത്.വർക്കല താലൂക്ക് ആശുപത്രിയിൽ പോകാനെന്ന വ്യാജേന കുട്ടിയെയും കൂട്ടി ആശുപത്രിയിൽ എത്തുകയും അവിടെനിന്നും പൊന്മുടി കാണിച്ചു തരാം എന്ന് പറഞ്ഞായിരുന്നു തന്ത്രപൂർവ്വം കുട്ടിയേയും കൂട്ടി ഇയാൾ പൊൻമുടിയിലെത്തിയത്. പൊൻമുടിയിൽ ആളൊഴിഞ്ഞ പ്രദേശത്ത് കുറ്റിക്കാറ്റിനുള്ളിൽ എത്തിച്ച് അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇയാൾ മദ്യപിച്ച് മകളേയും ഭാര്യയേയും ക്രൂരമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. അവശയായ പെൺകുട്ടി വീട്ടിലെത്തിയപ്പോഴേക്കും ആകെ അവശയായിരുന്നു തുടർന്ന് അമ്മ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു തുടർന്നാണ് വർക്കല അയിരൂർ പോലീസിൽ പരാതി നൽകിയത്.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.2019 ൽ ഇയാൾ മകളെ പീഡിപ്പിച്ചതിന് അറസ്റ്റിൽ ആവുകയും വിചാരണവേളയിൽ സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് കോടതി ഇയാളെ വെറുതെ വിടുകയുമായിരുന്നു. അന്ന് അമ്മയും ബന്ധുക്കളും എല്ലാം കുട്ടി വെറുതെ പറയുന്നതാണെന്നാണ് കരുതിയത്.