സുരക്ഷാ ഡ്യൂട്ടിക്കിടെ വെടിയേറ്റ വനിതാ എസ്ഐ 28 വർഷത്തിനു ശേഷം മരണത്തിനു കീഴടങ്ങി. പുതുച്ചേരിയിൽ എസ്ഐ ആയിരുന്ന മാഹി സ്വദേശി വളവിൽ പിച്ചക്കാരന്റവിട ബാനുവാണ് (ജാനു 75) മരിച്ചത്. 1997ൽ അന്നത്തെ ഉപരാഷ്ട്രപതി കെ.ആർ.നാരായണൻ പുതുച്ചേരി സന്ദർശിക്കുമ്പോൾ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബാനുവിന് ഇൻസ്പെക്ടറുടെ പിസ്‌റ്റളിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് വീൽചെയർ ശിഷ്ട കാലം കഴിയേണ്ടി വരുകയായിരുന്നു.

