1999 ൽ വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെ :സ്ഥിരീകരിച്ച് മുൻതന്ത്രി കണ്ഠരര് മോഹനർ. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല .അന്ന് 30 കിലോയോളം സ്വർണം ഉപയോഗിച്ചു എന്നാണ് അറിവ്.99ൽ സ്വർണ്ണം പൊതിഞ്ഞപ്പോൾ സ്വർണത്തിന്റെ അളവ് രേഖപ്പെടുത്തിയിരിക്കണം. വിവാദങ്ങളിൽ സമഗ്ര അന്വേഷണം വേണം .ദ്വാരബാലക ശില്പ പാളികൾ പുറത്തുകൊണ്ടുപോയി പൂജിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റ്.അറ്റകുറ്റപ്പണികൾ നടത്തേണ്ടത് സന്നിധാനത്ത് വച്ച് തന്നെ.പുറത്തുകൊണ്ടുപോയി ഉള്ള അറ്റകുറ്റപ്പണികൾക്ക് തന്ത്രിമാർ അനുമതി നൽകാറില്ലന്നും മുൻ തന്ത്രി.

