കാനഡയിൽ ഞായറാഴ്ച ആരംഭിച്ച ജി7 ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും. യു.എസ്, ബ്രിട്ടൻ, ജപ്പാൻ, ഇറ്റലി, ജർമനി, ഫ്രാൻസ്, കാനഡ എന്നീ രാഷ്ട്രനേതാക്കളാണ് കാനഡയിലെ കനാനാസ്കിസിൽ മൂന്നുദിവസം നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഇത്തവണത്തെ ഉച്ചകോടിയുടെ മുഖ്യ അജണ്ട അപ്രതീക്ഷിതമായി ഇറാൻ -ഇസ്രായേൽ സംഘർഷമായി മാറി. കൂട്ടായ്മയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രായേലിനെ പിന്തുണക്കുന്നവരാണ്. ഇസ്രായേലിനെ സഹായിക്കാൻ സൈന്യത്തെ അയക്കുന്നത് ഇവയിൽ ചില രാജ്യങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യം ജി6 കൂട്ടായ്മയായിരുന്നതിൽ പിന്നീട് കാനഡയെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.