പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് നേരിടേണ്ടി വന്നത് ഒട്ടനവധി ദുരിത അനുഭവങ്ങളാണ്.
എന്നാൽ, ഇപ്പോൾ ഇതിൽ ഗവർണ്ണർ ഭർതൃവീട്ടിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റതിൽ സർക്കാറിനോട് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
ഇങ്ങനെയുള്ള സംഭവങ്ങൾ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തരപുരത്ത് പറഞ്ഞു.
ഇന്നലെയാണ് സംഭവം അറിഞ്ഞത്. അപ്പോള്‍ തന്നെ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു.
റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഗവർണ്ണർ അറിയിച്ചു. നിര്‍ഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്.
പറയാൻ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹതിമാകാൻ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.