ന്യൂഡൽഹി:മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം മുസ്ലീം വ്യക്തിനിയമപ്രകാരം സാധുതയുള്ളതല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചു.
അവർ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായാലും “ക്രമവിരുദ്ധം” ആയി കണക്കാക്കുമെന്നാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി.
പോലീസ് സംരക്ഷണത്തിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന ഹിന്ദു-മുസ്ലിം ദമ്പതികളുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.
വിവാഹം നടന്നാൽ സമൂഹം തങ്ങളെ അകറ്റിനിർത്തുമെന്ന് യുവതിയുടെ കുടുംബം ഹർജി നൽകിയിരുന്നു.
1954ലെ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം മിശ്രവിവാഹം രജിസ്റ്റർ ചെയ്യാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി തള്ളി.
മുസ്ലീം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള വിവാഹം പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരായാലും മുസ്ലീം നിയമപ്രകാരം ക്രമരഹിതമായ വിവാഹമായി കണക്കാക്കുമെന്ന് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയ പറഞ്ഞു.