മാലിദ്വീപിൽ നിന്ന് 76 ഇന്ത്യൻ സൈനികർ തിരിച്ചുപോന്നു

മാലെ: മാലദ്വീപിലുണ്ടായിരുന്ന 76 ഇന്ത്യൻ സൈനികർ തിരിച്ചുപോയെന്നും പകരം ഇന്ത്യയിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിലെ ജീവനക്കാർ രാജ്യത്ത് എത്തിയെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ അറിയിച്ചു.

ഇതോടെ, മാലദ്വീപിൽ നിന്ന് തിരിച്ചുപോന്ന ഇന്ത്യൻ സൈനികരുടെ എണ്ണത്തിൽ വ്യക്തതയായി. ഇന്ത്യ മാലദ്വീപിന് സഹായമായി നൽകിയ കോപ്ടറുകൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സാണ് നിർമിച്ചത്.

മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന കോപ്ടറുകൾക്കും ഡോർണിയർ വിമാനത്തിനും വേണ്ടിയുള്ള കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈനികരുണ്ടായിരുന്നത്.

മേയ് പത്തിനകം ഇവർ മടങ്ങുമെന്ന കാര്യത്തിൽ ഇന്ത്യ-മാലദ്വീപ് ധാരണയായിരുന്നു.

ചൈന അനുകൂലിയായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായതോടെയാണ് ഇന്ത്യൻ സൈനികരുടെ മടക്കത്തിന് സമ്മർദമുണ്ടായത്.

സമീർ ഇന്ത്യ സന്ദർശന ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ് സൈനികരുടെ മടക്കം വിശദീകരിച്ചത്.

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ ഘട്ടംഘട്ടമായായിരുന്നു സൈനികരുടെ മടക്കം. ആകെ 89 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുണ്ടായിരുന്നത്.

Leave a Reply

spot_img

Related articles

ഗോവയില്‍ തിക്കിലും തിരക്കിലും പെട്ട് 7 മരണം

പനജി: ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച...

മുൻ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ് അന്തരിച്ചു

രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു.വീട്ടില്‍വച്ച്‌ പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25-ാം വയസില്‍...

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു

ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ...

പഹല്‍ഗാം ഭീകരാക്രമണം; പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന് പങ്കുള്ളതായി എന്‍ഐഎ

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍...