യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി വനിത നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് സൂചന. കാന്തപുരത്തിന്റെ ഓഫീസിൽ നിന്നാണ് ആശ്വാസവാർത്ത പുറത്തു വന്നിരിക്കുന്നത്.യമൻ മതപണ്ഡിത മാരുമായി നടത്തിയ ചർച്ചയിലാണ് പ്രതീക്ഷ നൽകുന്ന വാർത്തകൾ പുറത്തുവരുന്നതെന്നും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. മാപ്പ് നൽകാൻ ചർച്ചയിൽ ധാരണയായിട്ടുണ്ടെന്നും, എന്നാൽ ദയ ധനം കാര്യത്തിൽ ധാരണ ആയിട്ടില്ലെന്നുമാണ് സൂചന.അന്താരാഷ്ട്ര മധ്യസ്ഥരുടെ സമ്മർദ്ദങ്ങൾ കൂടാതെ ഔദ്യോഗിക അതോറിറ്റികളുമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് നിമിഷയുടെ വിധിയിൽ പുതിയ സൂചന ലഭിച്ചിരിക്കുന്നതെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാറുടെ ഓഫീസിൽ നിന്നും അറിയിച്ചു.ഒന്നില്ലെങ്കിൽ ദയാ ധനം സ്വീകരിച്ച് മോചനം അല്ലെങ്കിൽ ജീവപര്യന്തം തടവ് എന്നതിൽ ഉള്ള ചർച്ചയാണ് നടന്നത്. ഇതിൽ മോചനത്തിനുള്ള ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 18-ാം തീയതിയാണ് നിമിഷപ്രിയയുടെ വധശിക്ഷ യമൻ ഭരണകൂടം നിശ്ചയിച്ചിരുന്നത്.
ഇത് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടു കൊണ്ടുള്ള കടുത്ത സമ്മർദ്ദത്തെ തുടർന്നാണ് വധശിക്ഷ നീട്ടിയത്.
വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ
നിമിഷപ്രിയയുടെ വധശിക്ഷ റദാക്കി എന്ന വാർത്ത നിഷേധിച്ച് തലാലിന്റെ സഹോദരൻ രംഗത്ത്.ആരുമായി ചർച്ച നടത്തിയെന്ന് കാന്തപുരം വ്യക്തമാക്കണം.വാർത്ത തെറ്റെന്ന് നിമിഷപ്രിയയുടെ അഭിഭാഷകനെന്ന് അവകാശവാദമുന്നയിച്ച സാമൂവൽ ജെറോമും പറഞ്ഞു.പ്രചരണം നിർഭാഗ്യകരമാണെന്നും പരസ്യ സംവാദത്തിന് തയ്യാറാണായെന്നും അദ്ദേഹം വെല്ലുവിളിച്ചു.യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.ദയാധനത്തിന്റെ കാര്യത്തിൽ അന്തിമ ധാരണയായിട്ടില്ല.എന്നാൽ മാപ്പു നൽകാമെന്ന് ചർച്ചയിൽ ധാരണയായി.അന്തിമ ധാരണ ഏതാനും മണിക്കൂറുകൾക്കകം ഉണ്ടാകുമെന്നാണ് പണ്ഡിതർ അറിയിച്ചതെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി.അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻരംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി.ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചു.നേരത്തേയും, സഹോദരൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ നിന്നുള്ള മധ്യസ്ഥ സംഘത്തിൻ്റെയുൾപ്പെടെ ഇടപെടലിലാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്.എന്നാൽ മാറ്റിവെച്ച തിയ്യതി അറിയിച്ചിരുന്നില്ല.

