അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം രൂപയുടെ അഴിമതി നടന്നു.അഴിമതി ആരോപണത്തില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാല്‍ തെളിവുകള്‍ അന്വേഷണ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കില്‍ അനർട്ടിൻ്റെ ഇടപാടുകളില്‍ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വൈദ്യുതി മന്ത്രി താനുമായുള്ള ചർച്ച നടത്താമെന്നാണ് പറയുന്നത്. എന്നാല്‍ ചർച്ച അല്ല പ്രധാനം. ഖജനാവില്‍ നിന്ന് ഇത്രയും വലിയ തുക കൊള്ളയടിക്കപ്പെടുന്നു എന്നതാണ് പ്രശ്നമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

