കോട്ടയം സി.എം.എസ് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കെ എസ് യുവിന് വൻ വിജയം.15 ൽ 14 സീറ്റും നേടിയാണ് കെ എസ് യു വിജയിച്ചത്.37 വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ കെ എസ് യു യൂണിയൻ പിടിച്ചെടുത്തത്.ഇന്നലെ കോളേജിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഫലം പ്രഖ്യാപിക്കുന്നത് പോലീസിന്റെ അഭ്യർത്ഥന പ്രകാരം ഇന്നത്തേക്ക് മാറ്റിയത്.
ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് കെ.എസ്.യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ യൂണിയൻ ഇലക്ഷൻ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംഘർഷം ഉണ്ടായത്.തുടർന്ന് പോലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് രംഗം ശാന്തമാക്കിയത്.വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് ഫലം പ്രഖ്യാപിക്കുന്നത് മാറ്റിവച്ചത്.മണിക്കൂറുകൾ നീണ്ട സംഘർഷഭരിതമായ അന്തരീക്ഷമായിരുന്നു നിലനിന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് നേരിട്ട് എത്തി എസ്എഫ്ഐ ജില്ലാ സെക്രട്ടറി, കെ എസ് യു സംസ്ഥാന കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവരുമായി
നടത്തിയ ചർച്ച രാത്രിയോടെയാണ് നടന്നത്. പിന്നാലെയാണ് ഫലപ്രഖ്യാപനം ഇന്നത്തേക്ക് മാറ്റിയത്.

