മാക്കന്നൂർ കിണറ്റിൻകര മേഖലയിൽ മൂടിക്കെട്ടിയ ലോറിയിൽ നായ്ക്കളുമായി സ്ത്രീകൾ ഉൾപ്പെട്ട അഞ്ചംഗ സംഘം എത്തിയത്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്പിൽ നായ്ക്കളെ ഉപേക്ഷിക്കാൻ എത്തിയെന്നാരോപിച്ച് നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയായിരുന്നു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് എറണാകുളം തൃപ്പൂണിത്തുറയിൽ നിന്നും ഒഴിപ്പിച്ച നായ്ക്കളെയാണ് മേലിലയിൽ എത്തിച്ചത്. മേലില സ്വദേശിയായ സ്ത്രീ നായകൾക്കായി സുരക്ഷിത ഇടം നൽകാമെന്ന വാഗ്ദാനത്തെ തുടർന്നാണ് ഇവരെത്തിയത് എന്നും കേസിൽപ്പെട്ടു കിടക്കുന്ന പതിമ്മൂന്നേക്കറോളം സ്ഥലത്ത് ഇവയെ തുറന്നുവിടാനുള്ള നീക്കമായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചു.