തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശ വർക്കേഴ്സ് അംഗം അനിത കുമാരിയുടെ വീടിൻ്റെ ജപ്തി ഭീഷണി ഒഴിഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ അനിതാകുമാരിയുടെ വീടിൻ്റെ കടം വീട്ടുവാനുള്ള ബാങ്കിൽ അടച്ചു. ആശാ സമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും. അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.
കേരള ബാങ്ക് പാലോട് ശാഖയിലെ 3 ലക്ഷം രൂപയുടെ വായ്പയാണ് സഭ അടച്ചു തീർത്തത്.സഭയുടെ ജീവകാരുണ്യ പദ്ധതി വഴിയാണ് സഹായം.ആശ സമര പന്തലിൽ എത്തി വൈദികൻ അനിത കുമാരിക്ക് പണമടച്ചതിന്‍റെ രേഖ കൈമാറി.തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡൻ്റ് സെൻ്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ആണ് രേഖ കൈമാറിയത്.