ബന്ധുവായ16 കാരിയെ പീഡിപ്പിച്ച കേസിന്റെ വിധി വന്നിരിക്കുകയാണ്.
73കാരന് ഇരുപത്തിയൊന്നര വര്‍ഷം കഠിനതടവും പിഴയും വിധിച്ചിരിക്കുകയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി.
പെൺകുട്ടിയുടെ പിതൃപിതാവായ 73കാരനെയാണ് ജഡ്ജി എസ് രശ്മി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധിക തടവനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ പറയുന്നു.
2022 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായിരുന്നു കേസിന്നാസ്പദമായ സംഭവമുണ്ടായത്.
പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നുപോയ സമയത്ത് പ്രതി ബലാത്സംഗം ചെയ്യുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
കൊണ്ടോട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെഎന്‍ മനോജാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.