കുഞ്ഞുണ്ണി കവിതകളുടെ ഓർമ്മകൾ

ജോയിഷ് ജോസ്

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍……………….കുഞ്ഞുവരികളിൽ വലിയ കാര്യങ്ങൾ പറഞ്ഞ കവി ” കുഞ്ഞുണ്ണി മാഷ് ” ഓർമ്മയായിട്ട് പതിനേഴ് വര്‍ഷം.കുഞ്ഞുണ്ണി മാഷിന്‍റെ വിയോഗത്തിന്‍റെ വർഷങ്ങൾക്കിപ്പുറവും കുഞ്ഞുണ്ണി കവിതകളുടെ ഓർമ്മകൾ നമുക്കിടയില്‍ നിറഞ്ഞ് നിൽക്കുകയാണ്.

ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകനായി 1927 മേയ് 10ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് ജീവിതത്തിന്റെ ഭൂരിഭാഗവും കോഴിക്കോട്ടാണ് ചിലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്ന് വിരമിച്ചു. 1987ൽ സ്വദേശമായ വലപ്പാട്ടേക്ക് തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.

ലളിതമായ ഭാഷയും നർമ്മം കലർന്ന പ്രയോഗവുമായിരുന്നു കുഞ്ഞുണ്ണി മാഷിന്റെ ശൈലി. നാം ബോധപൂർവ്വം മറക്കുന്ന സംസ്കാരത്തെ വാക്കുകളിലൂടെ നമ്മെ ഓർമപ്പെടുത്തിയ പ്രതിബിംബം. കുട്ടിത്തം തുളുമ്പുന്ന വാക്കുകളിലൂടെ കുഞ്ഞ് മനസ്സുകളിൽ നിറസാന്നിധ്യമായ അപൂർവ്വം ചില കവികളിലൊരാൾ. അങ്ങനെ കുഞ്ഞുണ്ണി മാഷിന് വിശേഷണങ്ങൾ ഏറെയാണ്.
കുഞ്ചൻ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് കുഞ്ഞുണ്ണിമാഷിനെ ഏറെ സ്വാധീനിച്ചത്. കുട്ടിക്കാലത്ത് ഏറേയും വായിച്ചത് കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേരിൽ എഴുതിയിരുന്നു. .

മലയാള ഭാഷ ഏറെ ലളിതമായും ശുദ്ധിയോടെയും ഉപയോഗിക്കണമെന്നത് കുഞ്ഞുണ്ണിമാഷിന് ഏറെ പ്രധാനപ്പെട്ട കാര്യമായിരുന്നു. കുഞ്ഞുണ്ണി മാഷ് ഓര്‍മ്മയായി കാലങ്ങള്‍ പിന്നിടുമ്പോള്‍ ഓരോ ഭാഷാപ്രേമികളുടെ കാതുകളിൽ ഇരമ്പുന്നത് മലയാളം മനസിലേറ്റിയ ആ ശബ്ദം മാത്രം ”കുഞ്ഞുണ്ണിക്കൊരു മോഹം..എന്നും കുഞ്ഞായിട്ടു രമിക്കാൻ
കുഞ്ഞുങ്ങൾക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാൻ’.

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി...

‘മഷി സ്മൃതി സന്ധ്യ 2024’ സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് അരങ്ങേറി

എഴുത്തുകൂട്ടായ്മയായ “മഷി” സംഘടിപ്പിച്ച “മഷി സ്മൃതി സന്ധ്യ, ഏഴ് വർഷങ്ങൾ ഏഴ് പുസ്തകങ്ങൾ” എന്ന സാംസ്കാരിക പരിപാടി ദുബായ് ബർജുമാനിലെ ബി ഹബ്ബിൽ ഒക്ടോബർ അഞ്ചിന് വൈകീട്ട് അരങ്ങേറി. പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ...

അക്ഷര മ്യൂസിയം കാരൂരിൻ്റെ അർധകായ പ്രതിമ ഇന്ന് ഏറ്റുവാങ്ങും

കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും. രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽനിന്ന് അലങ്കരിച്ച വാഹനത്തിലാണ് ശില്പം കോട്ടയത്ത്...