ദൗർഭാഗ്യകരമായ കാര്യങ്ങളിൽ പ്രതികരിക്കേണ്ടി വന്നതിൽ വേദന,ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു.
ഹേമ കമ്മിറ്റിയോട് രണ്ടുതവണ സംസാരിച്ച ആളാണ് താൻ. എല്ലാ മേഖലകളിലും തെറ്റായ പ്രവണതകൾ ഉണ്ട്.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മറുപടി പറയേണ്ടത് സിനിമ മേഖല ഒന്നടങ്കമാണ്.
അമ്മ ഭരണസമിതി രാജി കൂട്ടായി എടുത്ത തീരുമാനം
സംഘടനയിൽ നിന്നും പൂർണമായി ഒഴിഞ്ഞു മാറിയിട്ടില്ല
ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടുപോകുന്ന സിനിമാ മേഖലയെ തകർക്കരുതെന്നാണ് അഭ്യർത്ഥന.കമ്മിറ്റി റിപ്പോർട്ടിൽ ആധികാരികമായി മറുപടി പറയേണ്ട ആൾ താനല്ല.
സർക്കാരും പോലീസും തീരുമാനങ്ങൾ എടുക്കുന്നുണ്ട്..അമ്മ തലപ്പത്തേക്ക് പുതിയ ആളുകൾ വരട്ടെ.
അമ്മ ചെയ്തുകൊണ്ടിരിക്കുന്ന നല്ല കാര്യങ്ങൾ ഇപ്പോഴും തുടരുന്നു.കുറ്റങ്ങളും തെറ്റുകളും ഉണ്ടാകും,ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്.കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം
സിനിമയിൽ പരാതിയുള്ളവർ പോലീസിനെ അറിയിക്കണം.പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹായിക്കണം…വിവാദങ്ങളിൽ അതിയായ സങ്കടം.
കോടതിയിൽ ഇരിക്കുന്ന കാര്യങ്ങളിൽ താൻ എന്ത് പറയാനാണെന്നും മോഹൻലാൽ.
സിനിമ മേഖല ശുദ്ധീകരിക്കേണ്ടത് മാധ്യമങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്
മാധ്യമങ്ങൾ ഒപ്പം നിൽക്കണമെന്നും മോഹൻലാൽ.