ആറു വയസുകാരനെ മുതലകൾ നിറഞ്ഞ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി : അമ്മ പിടിയിൽ

ബംഗളൂരു : ആറു വയസുകാരനായ മകനെ മുതലകൾ നിറഞ്ഞ കനാലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പിടിയിൽ.

കർണാടകയിലെ ഉത്തര കന്നഡയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കൊലപാതകത്തിൽ സാവിത്രി (32) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആറ് വയസുള്ള മകൻ വിനോദാണ് കൊല്ലപ്പെട്ടത്.

വിനോദിന്റെ സ്രവണ വൈകല്യത്തെ കുറിച്ച് സാവിത്രിയും ഭർത്താവ് രവികുമാറും തമ്മിൽ വഴക്ക് പതിവായിരുന്നു.

ശനിയാഴ്ചയും വഴക്ക് രൂക്ഷമായതിന് പിന്നാലെ ഒൻപത് മണിയോടെ പ്രതി കുട്ടിയെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

മുതലകൾ നിറഞ്ഞ കാലി നദിയിയെ ബന്ധിപ്പിക്കുന്ന കനാലിലേക്കാണ് കുട്ടിയെ വലിച്ചെറിഞ്ഞത്.

വിവരമറിഞ്ഞ പൊലീസ് ഉടനെ അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

പിന്നീട് ഞായറാഴ്ച രാവിലെയോടെയാണ് മുതല പാതി വിഴുങ്ങിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ഇരുവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അതേസമയം കുട്ടിയുടെ കൊലപാതകത്തിന് പിന്നിൽ ഭർത്താവാണെന്നാണ് സാവിത്രിയുടെ പ്രതികരണം.

വിനോദ് മരിക്കട്ടെയെന്ന് രവികുമാർ സ്ഥിരമായി പറയുമായിരുന്നു. മകൻ മാനസിക പീഡനം നേരിട്ടിരുന്നുവെന്നും സാവിത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ 14200 രൂപ മോഷ്ടിച്ചു

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ തൊഴാൻ വന്ന ഓട്ടോ ഡ്രൈവറുടെ ഓട്ടോയ്ക്ക് സിസി അടയ്ക്കാൻ വെച്ചിരുന്ന 14200 രൂപ കള്ളൻ മോഷ്ടിച്ചുകൊണ്ട് പോയതായി പരാതി. ഇന്ന് രാവിലെ...

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി

ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി.ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു...

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ചു

വർക്കല പോലീസ് സ്റ്റേഷന് സമീപം യുവാവ് രക്തം വാർന്ന് മരിച്ച നിലയിൽ. വെട്ടൂർ സ്വദേശി ബിജുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ബിജുവിന്റെ തലക്ക് അടിയേറ്റ പാടുണ്ട്. തലപൊട്ടി രക്തം...

എലത്തൂരിൽ കാറില്‍ നിന്ന് 25 ലക്ഷം കവര്‍ന്ന കേസില്‍ വഴിത്തിരിവ്

കോഴിക്കോട് എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്പൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച്‌ സംശയങ്ങളുണ്ടായിരുന്ന പൊലീസ്,...