തൊടുപുഴ നാരങ്ങാനത്തു കൈവശഭൂമിയിൽ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി കുരിശു സ്ഥാപിച്ച സംഭവത്തിൽ കോതമംഗലം രൂപതാ വികാരി ജനറൽ മോൺ. വിൻസന്റ് നെടുങ്ങാ ട്ട്, ചാൻസലർ ഫാ. ജോസ് കുളത്തൂർ, തൊമ്മൻകുത്ത് പള്ളി വികാരി ഫാ. ജയിംസ് ഐക്കരമറ്റം എന്നിവർക്കു വനം വകുപ്പിന്റെ നോട്ടിസ്. ഇന്നലെ വികാരിക്കു നോട്ടിസ് കൈമാറാൻ വനം ജീവനക്കാർ എത്തി. വൈദികൻ സ്‌ഥലത്തില്ലാതിരുന്നതിനാൽ ട്രസ്റ്റിക്കു നോട്ടിസ് നൽകാൻ ശ്രമിച്ചെങ്കിലും കൈപ്പറ്റിയില്ല. അടുത്ത ദിവസം രൂപതയിലെത്തി വൈദികർക്കു നോട്ടിസ് കൈമാറും. സംഭവത്തിൽ, പ്രദേശത്തെ 3 കർഷകർക്കു കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു.കുരിശ് സ്‌ഥാപിച്ചതിനും വനം വകുപ്പിന്റെ ഭൂമിയിൽ പ്രവേശിച്ചതിനുമാണു നോട്ടിസ്. റേഞ്ച് ഓഫിസർക്കു മുന്നിൽ ഹാജരായി മൊഴി നൽകണമെന്നാണു നോട്ടിസിൽ പറയുന്നത്. വികാരി ഉൾപ്പെടെയുള്ളവർ ഇതുമായി ബന്ധപ്പെട്ട 2 കേസുകളിലും പ്രതികളാണ്.